കൊച്ചി: പരവൂർ പുറ്റങ്ങിൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കാവുന്നതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇൗ ആവശ്യമുന്നയിച്ച് കൊല്ലം ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്. പുറ്റിങ്ങൽ ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ ഫുൾബെഞ്ചിന്റെ പരിഗണനയിലായതിനാൽ ഇക്കാര്യം 25ന് ഫുൾബെഞ്ചിന്റെ പരിഗണനയ്ക്കു സമർപ്പിക്കാനും ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി.
2016 ഏപ്രിൽ 11നാണ് പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായത്. കേസിന്റെ വ്യാപ്തിയും ഗൗരവവും സാക്ഷികളുടെ എണ്ണവുമൊക്കെ കണക്കിലെടുത്ത് പ്രത്യേകകോടതി അനിവാര്യമാണെന്ന് വ്യക്തമാക്കി കഴിഞ്ഞ സെപ്തംബർ 27നാണ് കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ട് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. കൊല്ലം ചിന്നക്കടയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കൊമേഴ്സ്യൽ കോംപ്ളക്‌സിലെ മൂന്നും നാലും നിലകൾ സ്പെഷ്യൽ കോടതിക്കായി വിട്ടുനൽകാമെന്ന് കൊല്ലം നഗരസഭാ അധികൃതർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |