തിരുവനന്തപുരം: സഹകരണസംഘങ്ങൾക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ നിയമ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി വി.എൻ. വാസവൻ ഇന്ന് ഡൽഹിക്ക് തിരിക്കും. നിയമ വിദഗ്ദ്ധരുമായി ചർച്ച നടത്തിയ ശേഷമാവും ഹർജി നൽകുക.
സഹകരണസംഘങ്ങൾ ബാങ്കെന്ന പേര് ഉപയോഗിക്കുന്നതിന് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തുകയും, വോട്ടവകാശമില്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്ന് നിഷ്കർഷിക്കുകയും ചെയ്തിട്ടുണ്ട്.
ബാങ്കിംഗ് റെഗുലേഷൻ ആക്ടിൽ കഴിഞ്ഞ വർഷം വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലുള്ള ഈ നിയന്ത്രണങ്ങളെ തുടക്കം മുതൽ സംസ്ഥാനം എതിർക്കുന്നു. സാധാരണക്കാരുടെ ജീവിതോപാധി സംരക്ഷിക്കാനും സാമ്പത്തിക കരുതൽ ഉറപ്പാക്കാനും സ്വതന്ത്രമായ സഹകരണപ്രസ്ഥാനം അനിവാര്യമാണെന്നാണ് സംസ്ഥാന നിലപാട്. സംസ്ഥാന നിയമങ്ങളനുസരിച്ച് സഹകരണസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ഭരണഘടനയും സുപ്രീം കോടതിയും അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ ജനവിരുദ്ധവും നിയമ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം നിയമ പോരാട്ടത്തിന് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |