കൊച്ചി: ആർ.ടി.പി.സി.ആർ ടെസ്റ്റിന് 500 രൂപയാക്കി സർക്കാർ ഉത്തരവിറക്കിയതിനെതിരെ ലാബുടമകൾ നൽകിയ ഹർജി ഇതേ വിഷയത്തിൽ സർക്കാർ നൽകിയ അപ്പീലുകൾക്കൊപ്പം പരിഗണിക്കാൻ ഡിവിഷൻ ബെഞ്ചിന് വിട്ടു. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ആർ.ടി.പി.സി.ആർ നിരക്ക് മുൻപും സർക്കാർ 500 രൂപയാക്കിയിരുന്നു. ഇതിനെതിരെ ലാബുടമകൾ നൽകിയ ഹർജിയിൽ സിംഗിൽബെഞ്ച് സർക്കാർ തീരുമാനം റദ്ദാക്കി നിരക്ക് പുനർനിശ്ചയിക്കാൻ ഉത്തരവിട്ടിരുന്നു. ലാബുടമകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനായിരുന്നു ഉത്തരവ്. എന്നാൽ നവംബർ 1ന് ആർ.ടി.പി.സി.ആർ നിരക്ക് വീണ്ടും 500 രൂപയാക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. സിംഗിൽ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ആർ.ടി.പി.സി.ആർ നരിക്ക് നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നത് ഉൾപ്പെടെയുള്ള സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങളെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |