ശബരിമല: ചിങ്ങപ്പുലരിയിൽ ശരണമന്ത്രങ്ങളാൽ മുഖരിതമായ ശബരീശ സന്നിധിയിൽ തീർത്ഥാടകർക്ക് പുണ്യദർശനം. ഇന്നലെ പുലർച്ചെ 5ന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. സ്വർണക്കുടത്തിലെ നെയ്യഭിഷേകത്തിന് ശേഷം തന്ത്രി കണ്ഠര് രാജീവരര് ഭക്തർക്ക് അഭിഷേകതീർത്ഥവും ഇലപ്രസാദവും വിതരണം ചെയ്തു. ഉഷപൂജയ്ക്ക് ശേഷം ശബരിമല പുതിയ കീഴ്ശാന്തി നറുക്കെടുപ്പ് നടന്നു. ആറന്മുള ഗ്രൂപ്പ് നാരായണമംഗലം ദേവസ്വത്തിലെ വി.എൻ. ശ്രീകാന്താണ് പുതിയ കീഴ്ശാന്തി (ശബരിമല ഉൾക്കഴകം). ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശിന്റെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മനോജ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ ഇന്നലെ പുലർച്ചെ ദർശനം നടത്തി. ചിങ്ങം പിറന്നതിന്റെ ഭാഗമായി ലക്ഷാർച്ചനയും നടന്നു. 21ന് രാത്രി 10ന് നട അടയ്ക്കും. ഓണനാളുകളിലെ പൂജകൾക്കായി സെപ്തംബർ 6ന് നട തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |