SignIn
Kerala Kaumudi Online
Thursday, 25 April 2024 10.35 AM IST

സാബു എം. ജേക്കബിനെതി​രെ പട്ടികജാതി പീഡനത്തിന് കേസ്

sabu

കോലഞ്ചേരി: പരസ്യമായി അപമാനിച്ചെന്ന പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിൽ, ട്വന്റി 20 പാർട്ടി പ്രസിഡന്റും, കിറ്റെക്സ് ഗാർമെന്റ്സ് എം.ഡിയുമായ സാബു എം. ജേക്കബിനെ ഒന്നാം പ്രതിയാക്കി പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പുത്തൻകുരിശ് പൊലീസ് കേസെടുത്തു. ഐക്കരനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്, വൈസ് പ്രസി​ഡന്റ് പ്രസന്ന പ്രദീപ്, അംഗങ്ങളായ എ. സത്യപ്രകാശ്, ജീൽ മാവേലി​ൽ, പി​.ടി​. രജനി​ എന്നി​വരാണ് രണ്ടുമുതൽ ആറ് വരെ പ്രതി​കൾ.

കഴിഞ്ഞ ആഗസ്റ്റ് 17ന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിന്റെ

ഉദ്ഘാടകനായ എം.എൽ.എയെ വേദിയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പരസ്യമായി അപമാനിച്ചെന്നാണ് പരാതി​. പട്ടികജാതിക്കാരനാണെന്ന് അറിഞ്ഞുകൊണ്ട് എം.എൽ.എയെ മുറിക്കുള്ളിൽ പൂട്ടിയിടണമെന്ന് പരസ്യ പ്രസ്താവന നടത്തി, മണ്ഡലത്തിലെ പരിപാടികളിൽ എം.എൽ.എയോടൊപ്പം വേദി പങ്കിടുന്നതിന് ട്വന്റി 20യുടെ പഞ്ചായത്ത് അംഗങ്ങളെ വിലക്കി, പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് തനിക്ക് സാമൂഹ്യവിലക്ക് ഏർപ്പെടുത്തി എന്നി​ങ്ങനെയാണ് പരാതി​യി​ലെ ആരോപണങ്ങൾ. പുത്തൻകുരിശ് ഡിവൈ.എസ്.പിക്ക് നൽകിയ പരാതി റൂറൽ എസ്.പിക്ക് കൈമാറിയിരുന്നു. ജില്ലാ ഗവ.പ്ളീഡറുടെ നി​യമോപദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

നിയമപരമായി നേരിടും:

സാബു എം. ജേക്കബ്

ജാതീയമായി അവഹേളിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചെന്ന എം.എൽ.എയുടെ പരാതിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സാബു എം. ജേക്കബ് വാവാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് കേസെടുത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കില്ല. ട്വന്റി 20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ നേതാക്കളുമായി വേദി പങ്കിടേണ്ടെന്ന് രാഷ്ട്രീയ തീരുമാനമുണ്ട്. ഐക്കരനാട് ഗ്രാമപഞ്ചായത്തിൽ കാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ ശ്രീനിജിൻ എത്തിയപ്പോൾ പ്രസിഡന്റ് ഉൾപ്പെടെ അംഗങ്ങൾ സദസിലിരുന്നത് തീരുമാനം നടപ്പാക്കാനാണ്. രണ്ടംഗങ്ങൾ പട്ടികജാതിക്കാരുമാണ്. ചടങ്ങിൽ പങ്കെടുക്കാത്ത തന്നെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.

പഞ്ചായത്തുകൾ നടത്തുന്ന വികസനപ്രവർത്തനങ്ങൾ തന്റേതാണെന്ന് വരുത്താൻ യോഗങ്ങളിൽ കയറിയിരിക്കുന്ന പരിപാടി ശ്രീനിജിൻ നാളുകളായി തുടരുകയാണ്. കൃഷിഭവൻ സംഘടിപ്പിച്ച പരിപാടിയിൽ ഉദ്ഘാടകനായിരുന്നല്ലോ എം.എൽ.എയെന്ന ചോദ്യത്തിന്, ഉദ്യോഗസ്ഥരെ വിളിച്ച് പേരു വയ്പ്പിക്കുന്നതാണെന്ന് സാബു പറഞ്ഞു. ട്വന്റി 20യെ തകർക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉൾപ്പെടെ ഏത് എതിരാളിയെയും ബഹിഷ്‌കരിക്കും. തെമ്മാടിത്തത്തെ അതേ രീതിൽ നേരിടുമെന്നും സാബു ജേക്കബ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.