കേരള ഗാനത്തിനായി ശ്രീകുമാരൻ തമ്പി എഴുതിയ വരികൾ ക്ലീഷേ ആയതിനാൽ കമ്മിറ്റി അത് പരിഗണിച്ചില്ല. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ഈണം നൽകിയ ശേഷം കമ്മിറ്റിക്ക് നൽകണം. കമ്മിറ്റിയുടെ തീരുമാനപ്രകാരമാകും അന്തിമമായി അംഗീകാരം നൽകുക. ഇരുന്നൂറ് ഗാനങ്ങൾ ആദ്യം ലഭിച്ചിരുന്നു. എല്ലാം തള്ളി. അതിനുശേഷമാണ് ശ്രീകുമാരൻ തമ്പിയോട് എഴുതാൻ പറഞ്ഞത്.
കേരളസംസ്‌കാരം, മതാതീതമായ സ്വഭാവം എന്നിവയെയെല്ലാം തൃപ്തിപ്പെടുത്തുന്നതായില്ല അദ്ദേഹം തന്ന വരികൾ എന്നായിരുന്നു കമ്മിറ്റിയുടെ അഭിപ്രായം. അന്തിമമായി മറ്റൊരു ഗാനം തിരഞ്ഞെടുത്താലേ അദ്ദേഹത്തെ അറിയിക്കേണ്ടതുള്ളൂവെന്ന് കരുതിയതുകൊണ്ടാകാം അത് പരിഗണിക്കാതിരുന്ന കാര്യം തമ്പിയെ ധരിപ്പിക്കാതിരുന്നത്.
- കെ.സച്ചിദാനന്ദൻ, സാഹിത്യ അക്കാഡമി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |