തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കും ഇനി കാലാവസ്ഥ നിരീക്ഷിക്കാം. സമഗ്രശിക്ഷാ കേരളത്തിന്റെ കേരള സ്കൂൾ വെതർ സ്റ്റേഷൻ എന്ന പദ്ധതിയിലൂടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്കൂളുകളിൽ സ്ഥാപിക്കുന്നതോടെയാണിത്. അന്തരീക്ഷ മാറ്റങ്ങൾ രേഖപ്പെടുത്തുന്നതിനും , കാലാവസ്ഥാ ഡാറ്റകൾ തയാറാക്കുന്നതിനും കുട്ടികൾക്കും കഴിയും.
നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായ വെതർ സ്റ്റേഷൻ തിരുവനന്തപുരത്തെ 25 സ്കൂളുകളുൾപ്പെടെ സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 'ജ്യോഗ്രഫി' മുഖ്യ വിഷയമായുള്ള 240 കേന്ദ്രങ്ങളിലാണ് സ്ഥാപിക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലെ ദിനാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും മുൻകൂട്ടി മനസിലാക്കാൻ ഇത്തരം സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളിലൂടെ കഴിയും. ജ്യോഗ്രഫി വിദ്യാർത്ഥികളുടെ എക്സ്റ്റൻഡഡ് ആക്ടിവിറ്റിയുടെ ഭാഗമായാണ് പദ്ധതി നടപ്പിൽ വരുന്നത്. ഒരു മാസത്തിനുള്ളിൽ സ്കൂളുകളിൽ വെതർ ഇന്നൊവേഷൻ സെന്റർ പ്രവർത്തന സജ്ജമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കോഴിക്കോട് ആസ്ഥാനമായ സി.ഡബ്ളിയു.ആർ.ഡി.എം, കേരള ദുരന്ത നിവാരണ അതോറിട്ടി എന്നിവയുടെ മാർഗനിർദ്ദേശങ്ങളും വെതർ സ്റ്റേഷനുകൾക്ക് ലഭിക്കും. സ്‌കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കടയ്ക്കൽ, വയല വാസുദേവൻ പിള്ള മെമ്മോറിയൽ ഗവ. എച്ച്.എസ്.എസിൽ മന്ത്രി വി. ശിവൻ കുട്ടി നിർവഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും.
സ്‌കൂൾ വെതർ സ്റ്റേഷനുകളിലെ
ശാസ്ത്രീയ ഉപകരണങ്ങൾ
. 'മഴ മാപിനി', തെർമോമീറ്റർ, അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള 'വെറ്റ് ആർ ഡ്രൈ ബൾബ് തെർമോമീറ്റർ,
. കാറ്റിന്റെ ദിശ അറിയുന്നതിനുളള 'വിൻഡ് വെയ്ൻ',കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന 'കപ്പ് കൗണ്ടർ അനിമോമീറ്റർ'
ഒരു സ്കൂളിന്
55,000 രൂപ
.വെതർ സ്റ്റേഷൻ സ്ഥാപിക്കാൻ ഒരു സ്കൂളിന് 55,000 രൂപ വീതം അനുവദിക്കും. 60 ശതമാനം ചെലവ്
കേന്ദ്രവും ,40 ശതമാനം സംസ്ഥാനവും വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |