നെടുമങ്ങാട് ; സിദ്ധാർത്ഥ് വധക്കേസിലെ പ്രതികൾക്ക് ജാമ്യമനുവദിച്ച ഹൈക്കോടതി നടപടി വേദനാജനകമെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചു.
"മകന്റെ മരണമറിഞ്ഞപ്പോൾ ഉണ്ടായ വേദനയാണ് കോടതി ജാമ്യം അനുവദിച്ചത് അറിഞ്ഞപ്പോൾ കുടുംബം അനുഭവിക്കുന്നത്. അവർ കൊലയാളികളാണ്. കോടതി നിർദേശിച്ച ഉപാധികൾ ഒന്നും അവർ പാലിക്കില്ല. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അവർക്ക് സാധിക്കും. ഈ കേസിന്റെ സ്ഥിതി എന്താവുമെന്ന് കാത്തിരിക്കുന്ന ക്യാമ്പസുകളിലെ ക്രിമിനലുകൾക്ക് ആഹ്ലാദം പകരുന്നതാണ് ജാമ്യവിധി. കോടതി വിധിയെ മാനിക്കുന്നു എങ്കിലും ക്രിമിനലുകളെ വളർത്താൻ അതുപകരിക്കുമോ എന്ന് ഭയമുണ്ട്. സംസ്ഥാന പൊലീസ് തെളിവുകൾ പരമാവധി നശിപ്പിക്കാൻ ശ്രമിച്ച കേസിൽ സീറോയിൽ നിന്നാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. മതിയായ തെളിവുകൾ ഹാജരാക്കാൻ സി.ബി.ഐക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നത്. പ്രതികൾക്ക് ജാമ്യം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ കുടുംബം നിയമപരമായി മുന്നോട്ടു പോകുമെന്നും ജയപ്രകാശ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |