തിരുവനന്തപുരം : സോളാർ തട്ടിപ്പ് കേസിലെ പ്രതി നൽകിയ പീഡന പരാതിയിൽ മുൻ മന്ത്രി എ. പി. അനിൽ കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സി. ബി. ഐ ചീഫ്
ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റഫർ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതോടെ യുവതിയുടെ പരാതിയിൽ കേസെടുത്ത ആറ് രാഷ്ട്രീയ നേതാക്കളിൽ മൂന്ന് പേർക്കെതിരായ അന്വേഷണം സി. ബി.ഐ അവസാനിപ്പിച്ചു.
യുവതിയുടെ പരാതിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേന്ദ്രമന്ത്രിയായിരുന്ന കെ. സി. വേണുഗോപാൽ, മുൻമന്ത്രിമാരായ അടൂർ പ്രകാശ്, എ. പി. അനിൽകുമാര്‍, ഹൈബി ഈഡൻ , ബി.ജെ. പി ദേശീയ വൈസ് പ്രസിഡന്റ് എ. പി. അബ്ദുളള കുട്ടി എന്നിവർക്ക് എതിരെയാണ് സി. ബി.ഐ അന്വേഷണം നടത്തിയത്. ഹൈബി ഈഡനും അടൂർ പ്രകാശിനും എതിരായ അന്വേഷണം പൂർത്തിയാക്കിയ സി. ബി.ഐ, പരാതിക്കാരിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയിരുന്നു. എ. പി. അനിൽ കുമാറിന് എതിരായ പരാതിയിലും സമാന നിരീക്ഷണമാണ് സി. ബി.ഐ നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഫയൽ ചെയ്ത റിപ്പോർട്ട് പരിശോധിച്ച ശേഷം അംഗീകരിക്കണോയെന്ന് കോടതി തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |