തിരുവനന്തപുരം: ജീവനക്കാരനോട് മോശമായി പെരുമാറിയതിന് സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതലയുള്ള കെ.എ.പി മൂന്നാം ബറ്റാലിയനിലെ ഹവിൽദാർ ശ്യാം കുമാറിനെ സസ്‌പെൻഡ് ചെയ്തു. നിയമസഭാ സെക്ടർ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ശ്യാംകുമാർ, ആസാദ് ഗേറ്റിൽ ജോലി നോക്കവെ സെക്രട്ടേറിയറ്റ് വളപ്പിൽ ഇരിക്കുകയായിരുന്ന ബധിരനും മൂകനുമായ ജീവനക്കാരൻ ജിബിൻ കുര്യാക്കോസിനോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി. ഹണി നൽകിയ പരാതിയെ തുടർന്ന് ചീഫ് സെക്യൂരിറ്റി ഓഫീസർ അന്വേഷണം നടത്തി. സെക്രട്ടേറിയറ്റിന് അകത്തു പ്രവേശിച്ച സ്റ്റാഫിനെ ചോദ്യംചെയ്യാൻ ശ്യാംകുമാറിന് അധികാരമില്ലെന്നിരിക്കേ, ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവും നടത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |