SignIn
Kerala Kaumudi Online
Saturday, 27 April 2024 10.13 AM IST

സ്വാമി സൗപർണിക വിജേന്ദ്രപുരിക്ക് വധഭീഷണി

swamy

കൊല്ലം: ആദ്ധ്യാത്മിക ആചാര്യനും വേൾഡ് ഹിന്ദു മിഷൻ ചെയർമാനും ഹിന്ദു ആചാര്യസഭ ദേശീയ ജനറൽ സെക്രട്ടറിയുമായ സ്വാമി സൗപർണിക വിജേന്ദ്രപുരിക്ക് വധഭീഷണിക്കത്ത്. ഹിന്ദുത്വവും കൊണ്ട് നേപ്പാളിലേക്ക് പൊയ്ക്കോണം, അല്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് രജിസ്റ്റേ‌ർഡ് തപാലിൽ ലഭിച്ച കത്തിലെ ഉള്ളടക്കം.

ഇന്നലെ ഉച്ചയോടെ കുണ്ടറ പെരുമ്പുഴയിലെ ശങ്കരാചാര്യമഠത്തിലാണ് കത്ത് ലഭിച്ചത്. അസ്ലം മുഹമ്മദ്, മലപ്പുറം എന്നാണ് വിലാസം. കോഴിക്കോട് ജില്ലയിലെ കൊണ്ടോട്ടി പോസ്റ്റ് ഓഫീസിൽ നിന്നാണ് കത്ത് അയച്ചിട്ടുള്ളത്.

നവംബറിൽ മലപ്പുറത്തു വച്ച് സ്വാമിയുടെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അക്രമിസംഘം എത്തിയ കാർ അന്ന് പൊലീസ് പിടിച്ചെടുത്തു. 2017ൽ കായംകുളത്തു വച്ച് പ്രമുഖ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ സ്വാമിയെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിനുമുമ്പ് കാസർകോട്, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽ വച്ച് ബോംബേറും ഉണ്ടായിട്ടുണ്ട്. അതിനാൽ പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കത്തിന്റെ പകർപ്പ് സഹിതം സ്വാമി വിജേന്ദ്രപുരി മുഖ്യമന്ത്രി, ഡി.ജി.പി, ഇന്റലിജൻസ് എ.ഡി.ജി.പി, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് പരാതി നൽകി. ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്വാമിക്കുള്ള സുരക്ഷ ശക്തമാക്കണമെന്നാണ് ആവശ്യം.

''

സർവമത സാരവും ഏകം എന്ന ദർശനമാണ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ശിഷ്യഗണങ്ങളിൽ എല്ലാ മതവിശ്വാസികളുമുണ്ട്. മതവൈരം ഉണ്ടാക്കുന്ന പ്രവണതകൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. സത്‌സംഗങ്ങളിലും കൗൺസലിംഗുകളിലും എത്തുന്നവരോട് സ്വന്തം വിശ്വാസത്തിലുറച്ചുനിന്ന് പരസ്പരം സ്നേഹിക്കാനാണ് ഉപദേശിക്കുന്നത്.

സ്വാമി സൗപർണിക വിജേന്ദ്രപുരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIJENDRAPURI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.