SignIn
Kerala Kaumudi Online
Saturday, 21 September 2024 11.03 AM IST

ടൈറ്റാനിയം ജോലി തട്ടിപ്പ് : അന്വേഷണം ഉന്നതരിലേക്ക് മുൻകാല നിയമനങ്ങളും സംശയത്തിൽ

Increase Font Size Decrease Font Size Print Page
titanium

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ജോലി തട്ടിപ്പുകേസിൽ കമ്പനിയിലെ ഉന്നതരും അന്വേഷണ പരിധിയിലാവും. ലീഗൽ ഡി.ജി.എമ്മും തട്ടിപ്പിന്റെ മുഖ്യസൂത്രധാരനുമായ ശശികുമാരൻ തമ്പിക്കു മാത്രമായി കമ്പനി കേന്ദ്രീകരിച്ച് ഇത്തരത്തിൽ നേരിട്ട് തട്ടിപ്പുനടത്താൻ കഴിയില്ലെന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്. അസി. കമ്മിഷണർ ദിനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കമ്പനിയിലെത്തി ഇത്തരം കാര്യങ്ങളിൽ വിശദമായ അന്വേഷണവും തെളിവുശേഖരണവും നടത്തും.

തൊഴിൽ തട്ടിപ്പു സംബന്ധിച്ച് കോട്ടയ്ക്കകം സ്വദേശിനി നവംബറിൽ വ്യവസായ മന്ത്രി പി. രാജീവിന് നൽകിയ പരാതി അന്വേഷണത്തിനായി ടൈറ്റാനിയം എം.ഡിക്കു കൈമാറിയിരുന്നു. കമ്പനി അധികൃതർ അത് പൂഴ്ത്തിവച്ചു. നിയമനത്തട്ടിപ്പ് സംബന്ധിച്ച് മാദ്ധ്യമ വാർത്തകളും പൊലീസ് കേസും ഉണ്ടാകുന്നതിനുമുമ്പേ ലഭിച്ച ഈ പരാതി അന്വേഷിക്കാനോ പൊലീസിനു കൈമാറാനോ

കൂട്ടാക്കാതിരുന്നത് തട്ടിപ്പിന് കമ്പനി മേധാവികളും കുടപിടിച്ചതിന് തെളിവായാണ് പൊലീസും പരാതിക്കാരും കാണുന്നത്. കേസിലെ ഒന്നാം പ്രതി ദിവ്യാജ്യോതി കമ്പനിയുടെ പേരും തസ്തികകളും ചേർത്താണ് സമൂഹ മാദ്ധ്യമങ്ങളിൽ തൊഴിൽപരസ്യം നൽകിയത്. അതുകണ്ട് ധാരാളം പേർ അവരുടെ വലയിലായിട്ടും കമ്പനി അധികൃതർ അതൊന്നും അറിഞ്ഞില്ലെന്നു കരുതാൻ സാമന്യബോധമുള്ളവ‌ർക്ക് കഴിയില്ല.

ട്രാവൻകൂർ ടൈറ്റാനിയത്തിൽ ഏറെ നാളായുള്ള നിയമനങ്ങളിൽ പലതിലും കോഴ ആരോപണങ്ങളുണ്ടായിട്ടുണ്ട്. കമ്പനിയിലെ ലീഗൽ ഡി.ജി.എം നേരിട്ട് വ്യാജ റിക്രൂട്ട് മെന്റിൽ പങ്കാളിയായതോടെ ടൈറ്റാനിയം കേന്ദ്രീകരിച്ച് നടന്ന നിയമനങ്ങളെല്ലാം സംശയനിഴലിലുമാണ്. അടുത്തിടെ വർക്കർ തസ്തികയിലുൾപ്പെടെ നടന്ന നിയമനങ്ങളിലും അഴിമതിയും ക്രമക്കേടുമുള്ളതായി ജീവനക്കാർക്കിടയിൽ സംസാരമുണ്ട്. പലരും ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് രഹസ്യമായി കൈമാറിയിട്ടുണ്ട്. ഈ രഹസ്യവിവരങ്ങളിൽ ആവശ്യമായ തെളിവുകൾ ലഭിച്ചാൽ മുൻകാല നിയമനങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും.

അതീവ സുരക്ഷാമേഖലയായ കമ്പനിയിലെ ഡി.ജി.എം ഓഫീസിൽ നിരന്തരം അപരിചതർ വന്നുപോയിട്ടും കമ്പനി മേധാവികൾ അറിയാതിരുന്നത് യാദൃച്ഛികമല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇപ്പോഴും കാണാമറയത്തുള്ള ശശികുമാരൻ തമ്പി

ഉൾപ്പെടെയുള്ളവരെ പിടികൂടി ചോദ്യം ചെയ്യുകയും ഫോൺ കാൾ വിശദാംശങ്ങളും പണം ഇടപാടുകളും പരിശോധിക്കുകയും ചെയ്യുന്നതോടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. ശശികുമാരൻ തമ്പിയുടെ ലാപ് ടോപ്പിൽ നിന്ന് തട്ടിപ്പിന്റെ ചില തെളിവുകൾ ലഭിച്ചതോടെ ഫോറൻസിക് - സൈബർ വിഭാഗം അത് അരിച്ചുപെറുക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TITANIUM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.