കണ്ണൂർ: ട്രെയിനിൽ എ. എസ്. ഐയുടെ ചവിട്ടേറ്റ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്. മാഹിയിൽ നിന്ന് കയറിയ ഇയാളെ വടകര സ്റ്റേഷനിൽ ഇറക്കിവിട്ട ശേഷം ഇന്നലെ രാത്രി വൈകിയും പൊലീസ് അന്വേഷണത്തിലായിരുന്നു. മാഹിയിലെ ബാറുകളിലെ കാമറയും മറ്റും പരിശോധിക്കാനാണ് ഇനി പൊലീസ് ഒരുങ്ങുന്നത്. ടി ഷർട്ടും കൈലി മുണ്ടും ധരിച്ച് 45 വയസ്സ് തോന്നിക്കുന്ന യാത്രക്കാരൻ ആധാർ കാർഡ് കാണിച്ചിരുന്നുവെങ്കിലും പൊലീസ് അതു ശ്രദ്ധിച്ചില്ല.
അതേസമയം, സ്ത്രീകളുടെ അടുത്ത് മദ്യലഹരിയിൽ ടിക്കറ്റില്ലാതെ ഇരുന്ന് യാത്രചെയ്യുന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്തതിൽ തെറ്റില്ലെന്നും പക്ഷേ, കോച്ചിലൂടെ വലിച്ചിഴച്ചതും മുഖത്തടിച്ചതും ബൂട്ട് കൊണ്ട് നെഞ്ചിൽ ചവിട്ടിയതും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും വകുപ്പുതല അന്വേഷണത്തിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |