ന്യൂഡൽഹി :രാജ്യത്ത് കൊവിഡ് പ്രതിരോധത്തിൽ നിർണായമാകുമെന്നു കരുതുന്ന 'വാക്സിൻ മിക്സിംഗ്' സംബന്ധിച്ച് പഠനം നടത്താൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നൽകിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയുടെ ഓരോ ഡോസ് ഉപയോഗിച്ചുള്ളതാണ് പഠനം. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ പഠനവും 300 വോളന്റീയർമാരിൽ ക്ലിനിക്കൽ പരീക്ഷണവും നടത്താനുള്ള അനുമതിയാണ് നൽകിയത്. ഫൈസർ– അസ്ട്രാസെനക, സ്പുട്നിക്– അസ്ട്രാസെനക തുടങ്ങിയവ ചേർത്തുള്ള പരീക്ഷണം വിദേശത്തും നടക്കുന്നുണ്ട്.
വാക്സിൻ ക്ഷാമം നിലനിൽക്കെ മിക്സ് വലിയ നേട്ടമാകും. ഈ രീതി സുരക്ഷിതമാണെന്നും കോവിഡിനെതിരായ പ്രതിരോധശേഷി കൂട്ടുമെന്നും യു.പിയിലെ 18 പേരിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |