തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിന് മുട്ടില്ല. നിലവിൽ 21 ലക്ഷം ഡോസ് വാക്‌സിനാണ് കരുതൽ ശേഖരമുള്ളത്. ഈ മാസം ആറു ലക്ഷത്തോളം പേർക്ക് രണ്ടാം ഡോസ് നൽകേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
പ്രതിദിനം ഏറ്റവും ഉയർന്ന നിരക്കിൽ ഏഴു ലക്ഷത്തിലധികം വാക്‌സിൻ നൽകിയത് സെപ്തംബറിലായിരുന്നു. ഇക്കൂട്ടർക്കാണ് ഇപ്പോൾ രണ്ടാം ഡോഡ് എടുക്കേണ്ടത്. സംസ്ഥാനത്ത് വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 95.5 ശതമാനം പേർക്ക് ഒരു ഡോസ് നൽകിക്കഴിഞ്ഞു. 2,55,07,363 പേരാണ് ഇതുവരെ ആദ്യ ഡോസ് സ്വീകരിച്ചത്. 1,54,62,637 പേർ രണ്ടു ഡോസും
സംസ്ഥാനത്ത് 2800 അദ്ധ്യാപകർ വാക്‌സിനെടുത്തിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇതിൽ ഭൂരിഭാഗവും മതപരമായ കാരണങ്ങളാലാണ് വിട്ടു നിൽക്കുന്നത്. വാക്‌സിനെടുക്കാത്തവർ കുട്ടികളെ പഠിപ്പിക്കരുതെന്ന് സ്കൂൾ തുറന്ന ഘട്ടത്തിൽ നിർദേശം നൽകിയിരുന്നു. ഇത് മുതലാക്കി വാക്‌സിനെടുക്കാൻ വിസമ്മതിച്ച അദ്ധ്യാപകർ പതിവായി സ്കൂളിലെത്തി ഒപ്പിട്ട ശേഷം സ്റ്റാഫ്
റൂമിലിരുന്ന് മടങ്ങുന്നതായി പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |