തിരൂർ: വാട്‌സ്ആപ്പിൽ ആറാം ക്ലാസുകാരിയായ സഹോദരിക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് തിരൂർ ചെറിയമുണ്ടത്ത് 23കാരന് നേരെ ഏഴംഗ സംഘത്തിന്റെ ആക്രമണം. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ ഇന്നലെ ഏഴ് പേരെയും തിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ പ്രായപൂർത്തിയാകാത്തവരാണ്. ഈ മാസം 17ന് ആണ് കേസിനാസ്പദമായ സംഭവം. യുവാക്കളിൽ ഒരാളുടെ സഹോദരിക്ക് വാട്സ്ആപ്പ് വഴി മെസേജ് അയച്ചെന്നാരോപിച്ചാണ് സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവാവിനെ വഴിയിൽ തടഞ്ഞ് നിറുത്തി ക്രൂരമായി മർദ്ദിച്ചത്.
വടികൊണ്ട് മുതുകിൽ പല തവണ അടിക്കുകയും സ്‌കൂട്ടറും അടിച്ചു തകർത്തു. മർദ്ദന വിവരം വീട്ടിൽ നിന്ന് മറച്ചുവച്ച യുവാവ് ശാരീരിക അസ്വസ്ഥതകൾ കാണിച്ചതോടെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അക്രമണദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ടയുവാവിന്റെ മാതാവ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. നിലവിൽ യുവാവ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അക്രമത്തിന് ഇരയായതെന്നാണ് തിരൂർ പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |