കൊച്ചി: ഒന്നാം പിണറായി സർക്കാർ ബിയർ ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി നൽകിയ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. നികുതിവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയ വിജിലൻസ് കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ. ബാബുവാണ് ആഗസ്റ്റ് ഒന്നുവരെ സ്റ്റേചെയ്തത്.
കേസിൽ സാക്ഷിമൊഴി രേഖപ്പെടുത്താൻ അന്നത്തെ മന്ത്രിമാരായ ഇ.പി. ജയരാജൻ, വി.എസ്. സുനിൽകുമാർ എന്നിവരോട് ഹാജരാകാൻ വിജിലൻസ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജൂലായ് 18ന് കേസ് വീണ്ടും വിജിലൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാരിന്റെ ഹർജിയിൽ സിംഗിൾബെഞ്ച് സ്റ്റേ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |