തൊടുപുഴ: എസ്.എഫ്.ഐ പ്രവർത്തകനും ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെ ഇടുക്കി ജില്ലാ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ 1, 2 പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ 22 വരെയും 3, 4, 5 പ്രതികളായ ടോണി തേക്കിലക്കാടൻ, നിധിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ എന്നിവരെ 21 വരെയുമാണ് കസ്റ്റഡിയിൽ വിട്ടത്. 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടാനായിരുന്നു പൊലീസ് അപേക്ഷ നൽകിയത്. ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനും പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനുമാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |