SignIn
Kerala Kaumudi Online
Monday, 28 October 2024 5.15 AM IST

വളരും മുമ്പേ പിളർന്നു, അൻവറിന്റെ ഡിഎംകെയിൽ പൊട്ടിത്തെറി, പാലക്കാട് ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു

Increase Font Size Decrease Font Size Print Page
anwar

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ച മിൻഹാജിനെ പിൻവലിച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള ഡിഎം‌കെയുടെ ജില്ലാ സെക്രട്ടറി ബി.ഷമീർ പാർട്ടിയിൽ നിന്നും രാജിവച്ചു. പാർട്ടി പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം തന്നെ പി.വി അൻവറിന്റെ സംഘടനയായ ഡിഎംകെയിൽ ഇതോടെ പിളർപ്പുണ്ടായിരിക്കുകയാണ്. ഇടത് പക്ഷത്തിനും യുഡിഎഫിനുമൊപ്പം നിൽക്കാതെ സ്വതന്ത്രമായി നിൽക്കണം എന്ന നിലപാടുകൊണ്ടാണ് അൻവറിനൊപ്പം നിന്നതെന്നും എന്നാൽ സംഘടന, സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രതിഷേധിച്ച് രാജിവയ്‌ക്കുകയാണെന്നും ബി.ഷമീർ അറിയിച്ചു.

പാലക്കാട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ബി.ഷമീർ മാദ്ധ്യമങ്ങളോട് അറിയിച്ചു. അതേസമയം കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും ഷമീ‌ർ പാർട്ടിയുടെ ആരുമല്ലെന്നും പി.വി അൻവർ എംഎൽഎ പ്രതികരിച്ചു. കഴിഞ്ഞദിവസം അൻവർ ഡിഎംകെയുടെ ശക്തിപ്രകടനത്തിന് ആളെ കൊണ്ടുവന്നത് കൂലിക്ക് എത്തിച്ചതാണെന്ന പരിഹാസത്തിനും എംഎൽഎ മറുപടി നൽകിയിരുന്നു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ ) റാലിയിൽ സിപിഎം ചിലരെ തിരുകി കയറ്റിയെന്നാണ് അൻവർ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്.

കൂലിക്ക് ആളെ ഇറക്കിയ സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നും ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും അൻവർ വ്യക്തമാക്കി. അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനാണെന്നും അൻവർ കൂട്ടിച്ചേർത്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിന്റെ സ്ഥാനാർത്ഥിത്വമാണ് ഡിഎംകെ പിൻവലിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുമെന്നും അൻവർ അറിയിച്ചിരുന്നു. ഒരുപാധിയുമില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുന്നതായി അൻവർ കൺവെൻഷനിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണയ്ക്കുന്നത്. രണ്ട് ദിവസം മുമ്പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അൻവർ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: P V ANWAR, DMK, B SHAMEER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.