തിരുവനന്തപുരം: ഇന്നലെ സ്പീക്കർ തിരഞ്ഞെടുപ്പ് മാത്രമായിരുന്നു സഭയുടെ അജൻഡ. രാവിലെ 9ന് സഭ ചേർന്നയുടൻ തിരഞ്ഞെടുപ്പുകാര്യങ്ങൾ പ്രോടെം സ്പീക്കർ വിശദീകരിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് എം.ബി. രാജേഷും പി.സി. വിഷ്ണുനാഥും പത്രികകൾ സമർപ്പിച്ചതിനാൽ വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വോട്ട് നൽകുന്ന സ്ഥാനാർത്ഥിയുടെ പേരിന് നേർക്ക് ഗുണന ചിഹ്നമാണ് രേഖപ്പെടുത്തേണ്ടിയിരുന്നത്.
സീറ്റ് ക്രമീകരണത്തിനനുസരിച്ചാണ് അംഗങ്ങളെ വോട്ട് ചെയ്യാനായി നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ ക്ഷണിച്ചത്. ഒന്നാമതായി മുഖ്യമന്ത്രി പിണറായി വിജയനും പതിനഞ്ചാമതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വോട്ട് ചെയ്തു. 9.05നാരംഭിച്ച വോട്ടെടുപ്പ് 9.50ന് പൂർത്തിയായി. എം.ബി. രാജേഷിനെ സ്പീക്കറായി തിരഞ്ഞെടുത്തതായി 10.05ന് പ്രോടെം സ്പീക്കറുടെ പ്രഖ്യാപനമെത്തി. തുടർന്ന് പുതിയ സ്പീക്കറെ അനുമോദിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സംസാരിച്ചു. സ്പീക്കർ മറുപടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |