കൽപ്പറ്റ:വയനാട്ടിലെ വിവാദ മുട്ടിൽ മരം കേസിൽ റിമാൻഡിലായ പ്രതികളായ റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ അമ്മ മൂങ്ങനാനിയിൽ ഇത്താമ്മ അഗസ്റ്റിന്റെ ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ വൈകിട്ട് 3. 30 ഓടെയാണ് മീനങ്ങാടി സി.ഐ എം. സനൽരാജ്, എസ്.ഐ സി.പി. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ വീട്ടിലെത്തിച്ചത് . വൈകാതെ, വാഴവറ്റ സെബാസ്റ്റ്യൻസ് പള്ളിയിലെത്തിച്ച് സംസ്‌കരിച്ചു. ബുധനാഴ്ച രാവിലെയാണ് ഇത്താമ്മ അഗസ്റ്റിൻ മരിച്ചത്. പ്രതികളെ കഴിഞ്ഞ ദിവസമാണ് മാനന്തവാടി ജില്ലാ ജയിലിലേക്ക് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |