ന്യൂഡൽഹി: കൊവിഡും ബിരിയാണിയും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. പക്ഷേ, കണക്കുകൾ പറയുന്നത് 2021ലെ കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാർ ഓരോമിനിട്ടിലും 115 പ്ളേറ്റ് ബിരിയാണി കഴിച്ചെന്നാണ്. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകളിലാണിത്. ലോക്ക്ഡൗൺ കാലത്ത് അടുക്കള പരീക്ഷണശാലകളാക്കിയവർ ഉണ്ടാക്കി കഴിച്ച ബിരിയാണിയുടെ കണക്കെടുത്താൽ ഇതിന്റെ മൂന്നിരട്ടിയിലേറെ വരും.
4.25 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കൾ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തുകൊണ്ടാണ് സ്വിഗ്ഗിയിലേക്ക് 2021ൽ അരങ്ങേറ്റം കുറിച്ചത്. അതേ സമയം, ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട പലഹാരം സമോസയാണ്. 50 ലക്ഷം ഓർഡറുകളാണ് സമോസയ്ക്ക് ലഭിച്ചത്. അതായത്, ഏകദേശം ന്യൂസിലൻഡിലെ ജനസംഖ്യയ്ക്ക് തുല്യം.!
ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ലഘുഭക്ഷണങ്ങളുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനം പാവ് ഭാജിയ്ക്കാണ്. 21 ലക്ഷം ഓർഡറുകളാണ് പാവ് ഭാജിയ്ക്ക് ലഭിച്ചത്. ഡിസേർട്ടുകളുടെ കൂട്ടത്തിൽ 21 ലക്ഷം ഓർഡറുകളുമായി ഗുലാബ് ജാമൂൻ ആണ് ഒന്നാമത്. 12 ലക്ഷം ഓർഡറുകളുമായി രസ് മലായി തൊട്ടുപിന്നിലുണ്ട്. സ്വിഗ്ഗിയുടെ കണക്കനുസരിച്ച് 2020ൽ, ഇന്ത്യയിൽ മിനിട്ടിൽ 90 ബിരിയാണികൾ വീതമാണ് ഓർഡർ ചെയ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |