SignIn
Kerala Kaumudi Online
Friday, 26 April 2024 8.30 PM IST

കുട്ടികളിലെ കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾക്ക് ആറു മാസത്തിനുള്ളിൽ ശമനം

fff

ലണ്ടൻ: കൊവിഡ് രോഗമുക്തരായ കുട്ടികളിൽ കണ്ടു വരുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ ആറ് മാസത്തിനുള്ളിൽ പൂർണമായും മാറുമെന്ന് പഠനം. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ കൊവിഡ് കുട്ടികളിൽ മാരകമാവുന്നില്ലെന്നാണ് വ്യക്തമാവുന്നത്. കോവിഡ് സ്ഥിരീകരിച്ച 70 ശതമാനം കുട്ടികളിലും ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ രണ്ടുശതമാനം കുട്ടികൾക്ക് മാത്രമാണ് തീവ്രപരിചരണം ആവശ്യമായി വന്നതെന്നും പഠനത്തിൽ പറയുന്നു.ശ്വസിക്കുമ്പോഴുണ്ടാവുന്ന വേദന, ഓർമക്കുറവ്, ക്ഷീണം, ഛർദ്ദി, പേശീവേദന, തലവേദന, പനി, തളർച്ച തുടങ്ങിയവയാണ് പൊതുവേ കുട്ടികളിലുണ്ടാവുന്ന ദീർഘകാല ലക്ഷണങ്ങൾ. ഇവയും ആറു മാസത്തിൽ കൂടുതൽ നീണ്ടു നിൽക്കില്ലെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീർഘനാൾ നീണ്ടുനിൽക്കുന്ന കുട്ടികളിലെ കൊവിഡ് കേസുകളും വളരെ അപൂർവമായാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.