തിരുവനന്തപുരം : കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ, വിദേശത്ത് നിന്നെത്തുന്ന എല്ലാവരും 14 ദിവസം വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ്. ഒരു കാരണവശാലും ആൾക്കൂട്ടമുള്ളിടത്ത് പോകരുത്. ഇക്കാര്യം പ്രാദേശിക തലത്തിൽ ആരോഗ്യപ്രവർത്തകർ ഉറപ്പാക്കാൻ മന്ത്രി വീണാജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചു. സംസ്ഥാനത്ത് ഇതുവരെ 15 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്.
നിലവിൽ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് ഏഴു ദിവസം ക്വാറന്റൈനും ഏഴു ദിവസം സ്വയം നിരീക്ഷണവുമാണ്. മറ്റ് രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണവും. എന്നാൽ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞവർ പലരും മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ കൊവിഡ് പോസിറ്റീവ് ആയാലും ജനിതക പരിശോധനയ്ക്ക് വിധേയമാക്കും. ഒമിക്രോൺ സ്ഥിരീകരിച്ചവർ നെഗറ്റീവായാൽ നിരീക്ഷിച്ച ശേഷമേ ഡിസ്ചാർജ് ചെയ്യൂ.
വേണ്ടിവന്നാൽ
സ്വകാര്യ ആശുപത്രി
ഒമിക്രോൺ എണ്ണം കൂടിയാൽ ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളെയും ഉപയോഗിക്കും. എയർപോട്ടിൽ പരിശോധിക്കുന്നവരിൽ പലരും നെഗറ്റീവാണ്. പിന്നീട് പരിശോധിക്കുമ്പോഴാണ് പോസിറ്റീവാകുന്നത്. അതിനാൽ കമ്മ്യൂണിറ്റി സർവയലൻസ് ശക്തമാക്കും. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ പരിശോധനകൾ വർദ്ധിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |