ലണ്ടൻ: തീയറ്റർ, സ്റ്റേഡിയങ്ങൾ, മദ്യ വിൽപ്പനശാലകൾ എന്നിവിടങ്ങളിൽ ക്യൂ നിന്ന് മടുപ്പു തോന്നാത്തവരായി ആരുമുണ്ടാവില്ല. ഇങ്ങനെ മടുപ്പ് തോന്നുന്നവർക്ക് പകരമായി ഈ ജോലി ഏറ്റെടുക്കാൻ ഒരാളുണ്ടായാലോ? ഇത് ഒരു ഫുൾ ടൈം ജോലിയായി ഏറ്റെടുത്തിരിക്കുന്ന ഒരാളുണ്ട്. ലണ്ടൻ നിവാസിയായ ഫ്രെഡി ബെക്കിറ്റ്. പക്ഷേ ഫ്രെഡി ഫ്രീയായല്ല ഇതൊന്നും ചെയ്യുന്നത്.ഓരോ ണിക്കൂറിനും പണം കൊടുക്കണം. ഒരു ദിവസം എട്ടുമണിക്കൂർ 'വരി നിൽക്കൽ' ജോലി ചെയ്ത് 16,000 രൂപയാണ് ഫ്രെഡി പ്രതിദിനം കീശയിലാക്കുന്നത്
വരിനിൽക്കാൻ താത്പര്യമില്ലാത്ത കാശുകാരും ആരോഗ്യമില്ലാത്ത വയോധികരുമാണ് വെസ്റ്റ് ലണ്ടനിലെ ഫുൾഹാം നിവാസിയായ ഫ്രെഡിയുടെ പ്രധാന കസ്റ്റമേഴ്സ്. തങ്ങൾക്കാവശ്യമുള്ളത് ലഭിക്കാൻ കൊടും തണുപ്പും കത്തുന്ന വെയിലും കാത്തുനിൽക്കുന്നതിനേക്കാൾ ഭേദം കാശ് കൊടുത്ത് സേവനം തേടുന്നതാണെന്നാണ് ഭൂരിഭാഗം സമ്പന്നരുടേയും മനോഭാവം.
ക്യൂ നിൽക്കാൻ ആളുകളിൽനിന്ന് മണിക്കൂറിന് 20 പൗണ്ടാണ് ഫ്രെഡി പ്രതിഫലം കൈപ്പറ്റുന്നത്. എട്ടുമണിക്കൂറിന് 160 പൗണ്ട് അതായത് ഏകദേശം 16,276 ഇന്ത്യൻ രൂപ ലഭിക്കും. ലണ്ടൻ സ്വദേശിയായതിനാൽ മണിക്കൂറുകളോളം വരിയിൽ നിൽക്കുന്നത് തനിക്ക് ഒരു പ്രശ്നമല്ലെന്ന് ഈ 31 കാരൻ പറയുന്നു. 'പക്ഷേ, ഈ ജോലിക്ക് ക്ഷമയും ശാന്തതയും അത്യാവശ്യമാണ്. ജനപ്രിയ പരിപാടികളിലേക്കുള്ള ടിക്കറ്റുകൾക്ക് വരി നിൽക്കുന്നതാണ് ഏറ്റവും നല്ല ജോലി. 60 പിന്നിട്ടവർക്കായി ക്രിസ്റ്റ്യൻ ഡിയർ എക്സിബിഷൻ ടിക്കറ്റിനുവേണ്ടി ഞാൻ എട്ട് മണിക്കൂർ ജോലി ചെയ്തിട്ടുണ്ട്. ഏകദേശം മൂന്ന് മണിക്കൂറായിരുന്നു വരി നിന്നതെന്ന് ഫ്രെഡി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |