SignIn
Kerala Kaumudi Online
Friday, 26 April 2024 7.33 PM IST

കൊച്ചി - കൊളംബോ സർവീസിൽ യാത്രക്കാരുടെ തിരക്കേറി

kochi-air-port

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പുനരാരംഭിച്ച കൊളംബോ സർവീസിൽ യാത്രക്കാരുടെ തിരക്കേറി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന സർവീസ് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിച്ചത്. ഗൾഫിലേക്ക് കൊളംബോ വഴിയുള്ള വിമാന ടിക്കറ്റ് നിരക്കിൽ താരതമ്യേന കുറവുള്ളതിനാൽ ഇടത്തരക്കാരായ പ്രവാസികൾ ഈ സർവീസിനെയാണ് ആശ്രയിക്കുന്നത്. വിവിധ ഗൾഫ് നാടുകളിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നിരക്ക് ഇപ്പോൾ ശരാശരി 60,000 മുതൽ 80000 രൂപ വരെയാണ്. എന്നാൽ കൊളംബോ വഴി 20,000 മുതൽ 30,000 രൂപ വരെയുള്ളു. ഈ യാത്രയിൽ ഇടയ്ക്ക് ഇറങ്ങുന്ന വിമാനത്താവളങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നതാണ് അസൗകര്യം. എന്നിട്ടും ടിക്കറ്റ് നിരക്കിൽ ലഭിക്കുന്ന വൻ ഇളവാണ് ഈ സർവീസിന് സ്വീകാര്യത കൂട്ടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CIAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.