തലശ്ശേരി/മാഹി: ആകസ്കിമായുണ്ടായ കടൽക്ഷോഭം കുറിച്ചിയിൽ പെട്ടിപ്പാലം കോളനിയിലെ നൂറോളം കുടുംബങ്ങളെ ഭീതിയിലാഴ്ത്തി. സർക്കാർ നിർമ്മിച്ചു നൽകിയ ഇരുപത് കുടുംബങ്ങൾ അധിവസിക്കുന്ന പ്ലാറ്റിന്റെ രണ്ടാം നിലവരെ ഇന്നലെ തിരമാലകൾ അടിക്കുകയാണ്.കടൽഭിത്തികളും കടന്ന്, നിരനിരയായുള്ള 85 വീടുകളുടെ പിൻഭാഗത്തിലൂടെ വെള്ളം അടിച്ചു കയറി ദേശീയപാത വരെ എത്തിയിട്ടുണ്ട്.
ഇവിടങ്ങളിലെ കക്കൂസ് ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്.കുടി വെള്ളം പോലുമെടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഫ്ളാറ്റിന് തൊട്ട് പിറകിലുംർ വേർഹൗസ് പരിസരത്തുമായി രണ്ട് പുലിമുട്ടുകൾ കൂടി പണിതാൽ മാത്രമേ ശാശ്വതമായി വെള്ളപ്പൊക്കം തടയാനാവുകയുള്ളൂവെന്ന് സാമൂഹ്യ പ്രവർത്തകനും കോളനി നിവാസിയുമായ ബാബു പറഞ്ഞു.നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി, തഹസിൽദാർ ശ്രീലേഖ, വില്ലേജ് ഓഫീസർ പ്രമോദ് എന്നിവർ സ്ഥലം സന്ദർശിച്ചു.
ന്യൂ മാഹിയിൽ ഉസ്സൻ മൊട്ട പ്രസ്സ് വളപ്പ് മുതൽ കല്ലിനപ്പുറം വരെയുള്ള തീരത്ത് അതിശക്തമായ കടൽക്ഷോഭം അനുഭവപ്പെടുകയാണ്.കടൽ ഭിത്തിയും കടന്ന് തീരദേശ റോഡിനുമപ്പുറത്തേക്ക് കടൽ വെള്ളം കുതിച്ചെത്തി. സുഹറ , ഇന്ദ്രിജ, സുരാജ്, സിന്ധു, രഞ്ജിത്ത്, പഴയ കത്ത് മധു, രാജേഷ്, സതി, സുബൈദ. താഹിറ, പത്മജ, റുഖിയ തുടങ്ങിയവരുടെ വീടുകളിലേക്ക് വെള്ളം കയറി.
കുറിച്ചിയിൽ കടപ്പുറത്തും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കരയിൽ കയറ്റിയ പത്ത് തോണികൾ കടൽ ക്ഷോഭത്തിൽ തകർന്നു .അൻപതോളം തോണികളാണ് ഇവിടെ ഉണ്ടായിരുന്നത്. ജെ.സി.ബി. ഉപയോഗിച്ച് ബാക്കി തോണികൾ കരയ്ക്ക് എത്തിച്ചു. ബീച്ചിലെ മൂന്ന് തെങ്ങുകൾ കടപുഴകി . തീരദേശ റോഡ് തകർന്നു ,എരിക്കിൽ ഭാഗത്ത് റോഡുകൾ തകർന്നു
ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് കല്ലിനപ്പുറം മുതൽ കുറിച്ചിയിൽ കടപ്പുറം വരെയുള്ള 11, 12, 13 വാർഡുകളിലെ തീരമേഖലയിലും കടലാക്രമണം രൂക്ഷമായി. ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം .കെ. സെയ്ദു , തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രജിതാ പ്രദീപ്, വാർഡ് മെമ്പർ കെ.വൽസല.പഞ്ചായത്ത് സെക്രട്ടറി ഷീജാ മണി,വില്ലജ് ഓഫീസർ ജയന്തി, ന്യൂ മാഹി പോലീസ് അധികാരികൾ എന്നിവർ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |