തിരുവനന്തപുരം: അമിത വേഗം അപകടമാണെന്നും യാത്രയിൽ അൽപം താമസിച്ചാലും സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്താനാകുമെന്നുമുള്ള സന്ദേശവുമായി കണ്ണൂരിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള രഞ്ജിത്തിന്റെ പദയാത്ര സമാപിച്ചു. ആഗസ്റ്റ് 15 ന് ഇരിട്ടി പടിയൂർ പഞ്ചായത്തിലെ കല്ലുവയലിൽ നിന്നും ആരംഭിച്ച കാൽനടയാത്ര 17 ദിവസം കൊണ്ടാണ് കന്യാകുമാരിയിൽ എത്തിയത്.
ആർ.ജെ.ഡയറീസ് എന്ന വ്‌ളോഗിലൂടെ ഓരോ ജില്ലയിലെയും ജനങ്ങളുമായി സംവദിച്ചുകൊണ്ടായിരുന്നു യാത്ര. ദേശീയ പാതയിലൂടെ 546 കിലോമീറ്റർ സഞ്ചരിച്ചാണ് ബുധനാഴ്ച വൈകിട്ട് സംസ്ഥാന അതിർത്തിയിൽ എത്തിയത്. ഇന്നലെ 46 കിലോമീറ്റർ സഞ്ചരിച്ചാണ് വൈകിട്ടോടെ കന്യാകുമാരിയിൽ എത്തിയത്.
രാത്രികാലങ്ങളിൽ സുഹൃത്തുക്കളുടെ വീട്ടിലും പള്ളികളിലും ചെറിയ വാടകയുള്ള ലോഡ്‌ജുകളിലും താമസിച്ചായിരുന്നു യാത്ര. ബാംഗ്ലൂരിൽ ഒരു നെറ്റ്‌വർക്ക് കമ്പനിയിൽ ജോലിചെയ്തിരുന്ന രഞ്ജിത്,കൊവിഡ് കാലത്താണ് നാട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |