കണ്ണൂർ: പാതിവഴിയിൽ വേഷമഴിച്ച് അരങ്ങൊഴിഞ്ഞ പ്രമോദ് ചാലയുടെ കുടുംബത്തെ സഹായിക്കാൻ സൗഹൃദകൂട്ടായ്മ ഓർമ്മകളുടെ വേദിയായി. പ്രമോദിന്റെ കുടുംബത്തിനുള്ള സഹായധനമായി സൗഹൃദ കൂട്ടായ്മ പിരിച്ചെടുത്ത പത്ത് ലക്ഷം രൂപയോളം ഇന്നലെ കൈമാറി. ചലച്ചിത്ര സംവിധായകൻ സിബി മലയിൽ മുഖ്യാതിഥിയായിരുന്നു.
നാടകാചാര്യൻ കെ.ടി. മുഹമ്മദിന്റെ കലിംഗ തിയറ്റേഴ്സിലൂടെയായിരുന്നു പ്രൊഫഷണൽ നാടകവേദിയിലെ അരങ്ങേറ്റം.അദ്ദേഹത്തിന്റെ കാഫർ, ഇത് ഭൂമിയാണ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ പ്രമോദ് കൈകാര്യം ചെയ്തു. 2003ൽ സംസ്ഥാന അവാർഡും പ്രമോദിനെ തേടിയെത്തി.
പ്രമോദിന്റെ രണ്ട് മക്കളുടെ പേരിൽ നാല് ലക്ഷം രൂപ വീതം എൽ.എെസിയിലും ബാക്കി തു ഭാര്യ സന്ധ്യയുടെ പേരിൽ ബാങ്കിലും നിക്ഷേപിച്ചു.ലൈബ്രറി കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ തുകയുടെ രേഖകളും ചെക്കും പ്രമോദിന്റെ ഭാര്യക്ക് കൈമാറി.
നടൻ ശിവജി ഗുരുവായൂർ ,സന്തോഷ് കീഴാറ്റൂർ,ശർമ്മ അശ്വതി,രാജീവൻ മമ്മിളി തുടങ്ങിയവരാണ് കമ്മറ്റിയുടെ രക്ഷാധികാരി.പയ്യന്നൂർ മുരളി ചെയർമാനും രമേശൻ രംഗഭാഷ കൺവീനറും ബാലചന്ദ്രൻ ന്യൂമൻസ് ട്രഷററുമായ 15 അംഗ കമ്മറ്റിയാണ്.സിനിമ സീരിയൽ പ്രവർത്തകൻ പയ്യന്നൂർ മുരളി അദ്ധ്യക്ഷത വഹിച്ചു.ഹേമന്ത് കുമാർ,രാജേന്ദ്രൻ തായാട്ട്,ശോഭ ബാലൻ എന്നിവർ പങ്കെടുത്തു.
ആ അഭിനയം ഇന്നും ഓർമ്മകളിൽ:സിബി മലയിൽ
പ്രമോദിന്റെ നാടകാഭിനയം എന്റെ ഓർമ്മകളിൽ ഇന്നുമുണ്ടെന്നും വളരെ തന്മയത്വത്തോടെയാണ് ഓരോ കഥാപാത്രത്തിനും അദ്ദേഹം ജീവൻ പകർന്നതെന്നും സിബി മലയിൽ. താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രമോദിന് പ്രത്യേകമായി ഒരു വേഷം താൻ കാത്തുവച്ചിരുന്നു. നാടക പ്രവർത്തനം കൊണ്ട് ജീവിതം മുന്നോട്ട് പോകാൻ കഴിയാത്ത കാലത്തു പോലും സ്വന്തം വിഷമങ്ങളും കഷ്ടപ്പാടുകളും ആരോടും പറയാതെ ജീവിക്കാനാണ് പ്രമോദ് ഇഷ്ടപ്പെട്ടിരുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |