കാഞ്ഞങ്ങാട്: തെങ്ങിന് പുതിയ ഭീഷണിയായി കായചീയൽ (ഫ്രൂട്ട് റോട്ട്) എന്ന കുമിൾരോഗം. തേങ്ങകളുടെ പുറത്ത് ചൂടുവെള്ളം തെളിച്ചതുപോലുള്ള പാടുകൾ പ്രത്യക്ഷപ്പെടുകയും മൂപ്പെത്തുന്നതിനുമുമ്പ് ഉണങ്ങി പൊഴിയുകയും ചെയ്യുന്നതാണ് ലക്ഷണം. മഹാളി ബാധിച്ച് അടയ്ക്കകൾ വീഴുന്നതുപോലെ ദിവസങ്ങൾ കൊണ്ട് കുലയിലെ മുഴുവൻ തേങ്ങകളും അടുത്ത കുലയിലെ കരിക്കുകളും വരെ ഇത്തരത്തിൽ വീണു നശിക്കുകയാണ്.
പറമ്പ, അടുക്കളംപാടി, കാറ്റാംകവല, ഈട്ടിത്തട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. ജില്ലയിൽ തീരദേശ മേഖലയിൽനിന്നും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എവിടെയെങ്കിലും രോഗബാധ കാണപ്പെട്ടാൽ ഉടൻതന്നെ കൃഷിവകുപ്പിനെ വിവരമറിയിച്ച് പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണമെന്നാണ് വകുപ്പിന്റെ നിർദേശം.
കുമിൾരോഗം
ലാസിഡിപ്ലോഡിയ തിയോബ്രോമേ എന്ന ശാസ്ത്ര നാമത്തിലുള്ള കുമിളാണ് രോഗകാരണം.നേരത്തേ മണ്ഡരിബാധയുള്ള തെങ്ങുകളിലാണ് ഈ കുമിൾരോഗം കൂടുതലായി കാണപ്പെടുന്നത്.
നിർത്താതെ പെയ്ത മഴയാണ് ഇക്കുറി തെങ്ങുകളിൽ കായ ചീയൽ രോഗം കൂടുതലായി പടർന്നതിന് കാരണം ഡോ. ഡാലിയ മോൾ,സി.പി.സി.ആർ.ഐ പ്ലാന്റ് പാത്തോളജി വിഭാഗം ശാസ്ത്രജ്ഞ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |