ചെറുപുഴ:കനത്ത മഴയിൽ ചെറുപുഴ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽപ്പെട്ട ചട്ടിവയലിൽ ഉരുൾപൊട്ടി.മലമുകളിൽ നിന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചലിൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ. ജോയിയുടേതടക്കം ഏഴ് കുടുംബങ്ങൾ ഭീഷണി നേരിടുകയാണ്.
ഞായറാഴ്ച രാത്രി വൈകിയാണ് മലവെള്ളപ്പാച്ചിലുണ്ടായത്.മലയുടെ താഴെ ഭാഗത്തുള്ളവരുടെ വീട്ടുമുറ്റത്തേയ്ക്കും പറമ്പിലും ചട്ടിവയൽ - ഇ.എം.എസ് റോഡിലും മണ്ണും ചെളിയും ഒഴുകിയെത്തി. ഇവിടേക്കുള്ള റോഡിൽ കല്ലും മണ്ണും നിറഞ്ഞ് കിടക്കുകയാണ്. കൃഷിയും നശിച്ചു. ഉപരിക്കൽ ശോഭന, പുറത്തുകാട്ടുതറ സോമൻ, പുറത്തുകാട്ടുതറ ഷാജി,പുറത്തുകാട്ടുതറ ദീപ, കാരുവേലിൽ ഷാജു, കാരുവേലിൽ സണ്ണി എന്നിവരുടെ കുടുംബങ്ങളാണ് ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഭീതിയിൽ കഴിയുന്നത്. വർഷങ്ങൾക്ക് മുൻപ് വലിയ കല്ല് വീടുകൾക്ക് നേരെ ഉരുണ്ടിറങ്ങിയിരുന്നു
അപകടാവസ്ഥയിലുള്ള സ്ഥലങ്ങൾ പഞ്ചായത്ത് അധികൃതർ റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.ഇന്നലെ ഉച്ചയ്ക്ക് ശേഷവും പ്രദേശത്ത് മഴ തുടരുകയാണ്. ഉരുൾപൊട്ടിയ പ്രദേശങ്ങൾപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി,തഹസീൽദാർ ബാലഗോപാലൻ, തിരുമേനി വില്ലേജ് ഓഫീസർ പി.കെ. ഷാജിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. നസീറ, പഞ്ചായത്തംഗങ്ങളായ കെ.എം. ഷാജി, കെ.പി. സുനിത, വി. ഭാർഗവി എന്നിവർ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |