കൊട്ടിയൂർ: മാവോയിസ്റ്റ് കബനീദളം ഏരിയാകമാൻഡർ സാവിത്രി എന്ന രജിതയെ അമ്പായത്തോട്ടിലെത്തിച്ച് തെളിവെടുത്തു. അമ്പായത്തോട്ടിൽ നടത്തിയ സായുധ പ്രകടനം, രാമച്ചിയിലെ വീടുകളിൽ കയറി എന്നീ കേസുകളിലാണ് സാവിത്രിയെ പേരാവൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചത്. താഴെ പാൽച്ചുരം റോഡിലായിരുന്നു ആദ്യം തെളിവെടുപ്പ് നടത്തിയത്.
സാവിത്രിയെ വാഹനത്തിൽ നിന്നിറക്കാതെ ഇവർ വന്ന വഴികളും മറ്റു കാര്യങ്ങളം ഡിവൈ.എസ്.പി എ.വി ജോണിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തറിഞ്ഞു. തുടർന്ന് അമ്പായത്തോട്ടിൽ സായുധപ്രകടനം നടത്തിയ സംഘത്തിൽ സാവിത്രിയെ കണ്ട പ്രദേശവാസിയെ വിളിച്ചു വരുത്തി. ഇവർ തന്നെയാണോ പ്രകടനത്തിൽ പങ്കെടുത്തതെന്ന് ഉറപ്പുവരുത്താനായിരുന്നു പൊലീസിന്റെ ശ്രമം. തുടർന്ന് രാമച്ചിയിലെ രണ്ടു വീടുകളിലെത്തിച്ചും തെളിവെടുപ്പ് നടത്തി. വൻ പൊലീസ് സംഘത്തിന്റെ സുരക്ഷയോടെയായിരുന്നു തെളിവെടുപ്പ്. ജനുവരി ഒന്നുവരെയാണ് കസ്റ്റഡി കാലാവധി. ഇക്കഴിഞ്ഞ നവംബർ 10നാണ് സുൽത്താൻ ബത്തേരി ഗുണ്ടൽപ്പേട്ടിലെ മധൂർ വനംവകുപ്പ് ചെക്ക് പോസ്റ്റിനടുത്ത് വച്ച് ബി.ജി. കൃഷ്ണമൂർത്തിയും സാവിത്രിയും എസ്.ഐ.ടി യുടെ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |