SignIn
Kerala Kaumudi Online
Friday, 26 April 2024 8.04 AM IST

ഇരുകരകളും സൗന്ദര്യവത്കരണത്തിൽ: മനോഹരിയാകുന്നു മയ്യഴിപ്പുഴ

mahe
മയ്യഴിപ്പുഴയോരത്തെ നടപ്പാത

മാഹി: ചരിത്രവും സംസ്‌കാരവും പ്രകൃതിലാവണ്യവും സമന്വയിപ്പിച്ച് കുറ്റ്യാടിമല മുതൽ അറബിക്കടൽ വരെയുള്ള അൻപത്തിനാലു കിലോമീറ്റർ ദൂരത്തിൽ ഒഴുകുന്ന മയ്യഴിപ്പുഴയുടെ പ്രധാന്യം തിരിച്ചറിഞ്ഞുള്ള സൗന്ദര്യവത്കരണം പുരോഗമിക്കുന്നു.മയ്യഴി തീരത്ത് നേരത്തെ തുടങ്ങിയ സൗന്ദര്യവത്കരണം മറുകരയിലുള്ള ന്യൂമാഹി,​ ചൊക്ളി ഗ്രാമപഞ്ചായത്തുകളും ഏറ്റെടുത്തതോടെ അണിഞ്ഞൊരുങ്ങി മനോഹരിയായിരിക്കുകയാണ് ഈ ചെറുപുഴയോരം.

പുഴയെ അറിയാനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാനും സാഹസിക ജലവിനോദങ്ങളിലേർപ്പെടുന്നതിനുമായി വലിയ പദ്ധതികളാണ് ഇവിടെ ഒരുങ്ങുന്നത്. നിലവിൽ മാഹി മഞ്ചക്കലിൽ നിന്ന് പി.ടി.ഡി.സി.യുടെ രണ്ട് ഉല്ലാസബോട്ടുകൾ പുഴയിൽ സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ സ്പീഡ് ബോട്ടുകൾ, പെഡൽ ബോട്ടുകൾ തുടങ്ങി ഒട്ടേറെ ജലകേളി സംവിധാനങ്ങളൊരുക്കാനും മയ്യഴി തീരുമാനിച്ചിട്ടുണ്ട്. മഞ്ചക്കൽ വാട്ടർ സ്‌പോട്സ് കോംപ്ലക്സിൽ പി.ടി.ഡി.സി യുടെ കഫെയും ഉടൻ ആരംഭിക്കും. ശ്രീ നാരായണ ഗുരുദേവൻ സൂര്യോദയം ദർശിക്കാനിരുന്ന മഞ്ചക്കൽ പാറയിൽ ഒരു മണ്ഡപം നിർമ്മിച്ചിട്ടുണ്ട്.ഇവിടെ നിന്ന് മയ്യഴിപ്പുഴയിലൂടെ മാഹി പാലത്തിലൂടെ അഴീമുഖത്തു നിന്നും തുറമുഖം വരെയും അവിടെ നിന്ന് പുലിമുട്ടിലൂടെ കടലിലേക്ക് ഒരു കിലോമീറ്റർ ദൈർഘ്യത്തിലേക്കും നടപ്പാത നീളുന്നുണ്ട്. ഈ മുനമ്പിൽ നിന്നാൽ അസ്തമയക്കാഴ്ച നന്നായി ആസ്വദിക്കാം. പാതയോരത്ത് അലങ്കാരദീപങ്ങളും ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ മൂപ്പൻ കുന്നിൽ ലൈറ്റ് ഹൗസിനോട് ചേർന്ന് നിർമ്മിച്ച മാടത്തിൽ നിന്ന് വിദൂര കടൽക്കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്.

കഥകളറിയാം ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെ

വനത്തിന്റെ അന്തരീക്ഷമുള്ള ഇവിടെ മയ്യഴിയുടെ പോയകാല ചരിത്രവും സംസ്കാരവും തുറന്നുകാട്ടുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോ ആരംഭിക്കാനും പദ്ധതിയുണ്ട്.
തുറമുഖത്തിനുമപ്പുറം ഏതാനും വർഷങ്ങൾക്ക് മുമ്പ് കടലിൽ രൂപപ്പെട്ട അഞ്ച് ഏക്കർ തീരത്ത് മനോഹരമായ പാർക്കും നിർമ്മിക്കും. മുപ്പൻ കുന്നിൽ നിന്നും പുഴയോര നടപ്പാതക്ക് മുകളിലൂടെ മഞ്ചക്കൽ ജലകേളീ സമുച്ചയം വരെ റോപ്പ് വേ നിർമ്മാണവും ആലോചനയിലാണ്.

കഥാപാത്രങ്ങളെ കാണാം അറിയാം...

മയ്യഴിയുടെ കഥാകാരനിലൂടെ പിറന്ന ഒരു പിടി കഥാപാത്രങ്ങളെയും പുഴയോര സഞ്ചാരത്തിനിടെ സന്ദർശകർക്ക് പരിചയപ്പെടാം. മുകുന്ദനോടുള്ള ആദരസൂചകമായി ഇരുകരകളിലും പാർക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്.മാഹിയുടെ തനത് മുദ്രകളിലൊന്നായ

ഫ്രഞ്ച് മൂപ്പൻ സായ്വിന്റെ ബംഗ്ലാവിന്റെ നീളമേറിയ മതിലിൽ ടാഗോർ ഉദ്യാനത്തോട് ചേർന്നാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിലെ അനശ്വരകഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ചുമർശിൽപ്പമായി സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. മറുകരയിലെ ന്യൂമാഹി പെരിങ്ങാടിയിൽ കുട്ടികൾക്കും വയോജനങ്ങൾക്കുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുകുന്ദന്റെ പേരിൽ പാർക്കും സജ്ജമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.