കാസർകോട്: സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇതാദ്യമായി കാസർകോടിന് പ്രാതിനിധ്യമില്ല. കെ.പി. സതീഷ് ചന്ദ്രനും എം.വി ബാലകൃഷ്ണനും സി .എച്ച്. കുഞ്ഞമ്പുവും സ്ഥാനം നിലനിർത്തിയെങ്കിലും സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കപ്പെട്ടില്ല. . എൽ. ഡി. എഫ് ജില്ലാ കൺവീനറായ കെ.പി.സതീഷ് ചന്ദ്രനെ ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കുമെന്ന് പൊതുവെ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി കരുണാകരൻ 75 വയസ് എന്ന പ്രായപരിധിയെ തുടർന്നാണ് നിന്ന് ഒഴിവായി. എങ്കിലും അദ്ദേഹം പ്രത്യേക ക്ഷണിതാവാണ്. സി .പി.എം ജില്ലാ സെക്രട്ടറിയായ എം വി ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റിയിലെ പരിചിതനായ ഒരു മുഖമാണ്. ഉദുമ മണ്ഡലം എം എൽ എയായ സി എച്ച് കുഞ്ഞമ്പുവും സംസ്ഥാന കമ്മിറ്റിയിൽ നേരത്തെ തന്നെയുണ്ട്. വനിതകൾക്ക് സി പി എം സംസ്ഥാന കമ്മിറ്റിയിൽ കൂടുതൽ പ്രാതിനിധ്യം നൽകുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ പത്മാവതി എന്നിവരെ ഉൾപ്പെടുമെന്ന പ്രതീക്ഷയും ഇക്കുറി അസ്ഥാനത്തായി. മൂന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയിലും നിലനിർത്തിയപ്പോൾ പി കരുണാകരൻ സെക്രട്ടറിയേറ്റ് അംഗത്വത്തിൽ നിന്ന് ഒഴിവായത് ഫലത്തിൽ ജില്ലയ്ക്ക് നഷ്ടമാണുണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |