കണ്ണൂർ: കരിവെള്ളൂരിൽ മകൻ മതംമാറി വിവാഹം ചെയ്തതിന്റെ പേരിൽ കലാകാരന് പൂരക്കളി കളിക്കാനുള്ള അവകാശം നിഷേധിച്ച സംഭവം ഭരണഘടനാ വിരുദ്ധവും പൗരാവകാശ വിരുദ്ധവുമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര കമ്മിറ്റിയിലെ ഏതാനും ഭാരവാഹികൾക്ക് ഇതിനൊക്കെ അധികാരം നൽകിയത് ആരാണ്. ഈ നിലപാട് ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികവും സാംസ്‌കാരികവും ചരിത്രപരമായ പാരമ്പര്യവുമുള്ള കരിവെള്ളൂർ പോലൊരു നാട്ടിൽ നിന്നുണ്ടായ തീരുമാനം അംഗീകരിക്കാനാവില്ല . നീചമായ നൂറ്റാണ്ട് പിന്നാക്കമുള്ള ചിന്തയിൽ നിന്നാണ് ഇത്തരം തീരുമാനങ്ങൾ വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |