തന്റെ തനതു തമിഴ് പ്രസംഗ ശൈലി വിട്ടു നല്ല പച്ചമലയാളത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രസംഗിച്ചത് സ്‌റ്റേഡിയത്തിൽ തടിച്ചുകൂടിയ പ്രവർത്തകരുടെ നിറഞ്ഞ കൈയ്യടിക്കിടയാക്കി. കണ്ണൂരിനെ കുറിച്ചു താൻ കേട്ടിട്ടുണ്ടെന്നും കണ്ണൂർ രാഷ്ട്രീയ പ്രവർത്തനത്തിനായി ജീവൻ ബലികൊടുത്തത്യാഗികളുടെ നാടാണെന്നും സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ രാജ്യത്തിലെ കരുത്തനായ മുഖ്യമന്ത്രിയെന്നു വിശേഷിപ്പിച്ച സ്റ്റാലിൻ മതേതരത്വത്തിന്റെ മുഖമാണ് പിണറായിയെന്നും സ്റ്റാലിൻപറഞ്ഞു.
വികസനകാര്യങ്ങളിൽ തനിക്ക് വഴികാട്ടി അരുമൈ തോഴനായ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും കൊവിഡ് കാലത്ത് കേരളവുമായി ചേർന്ന് തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച അനുഭവവും അനുസ്മരിച്ചു. സംഘകാലം തൊട്ടെ കേരളവുമായി തമിഴ്നാടിന് ആത്മബന്ധമുണ്ട്. തന്റെ പേര് സ്റ്റാലിനെന്നായതു കൊണ്ടാണ് താൻ സി.പി. എം സെമിനാറിൽ പങ്കെടുക്കാൻ മുഖ്യകാരണമെന്ന് സ്റ്റാലിൻ പറഞ്ഞത് നീണ്ട കരഘോഷത്തിനിടയാക്കി.കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ ആദ്യ തർജ്ജമ ഇന്ത്യൻ ഭാഷയിൽ തന്നെ ആദ്യമായി പുറത്തിറങ്ങിയത് തമിഴിലായിരുന്നുവെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |