കണിച്ചാർ: മഴക്കാലപൂർവ രോഗങ്ങളെ പ്രതിരോധിക്കാൻ കണിച്ചാർ പഞ്ചായത്തിൽ ഇന്ന് 'കുടുംബ ഹർത്താൽ നടക്കും.ലോക പ്രമേഹ ദിനത്തിൽ പഞ്ചാര ഹർത്താൽ നടത്തി വിജയിപ്പിച്ചതിന് പിന്നാലെയാണ്
കണിച്ചാർ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി വീണ്ടും ഇന്ന് കുടുംബ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മഴക്കാലപൂർവ്വ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ ഹർത്താൽ .
പഞ്ചായത്തിലെ മുഴുവൻ വീടുകളും രാവിലെ 10 മണി മുതൽ 12 മണി വരെ അടച്ചിട്ട് പരിസരങ്ങൾ വൃത്തിയാക്കുന്നതാണ് പരിപാടി. മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയക്ക് കൈമാറണം. ഹർത്താൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാൻ ആശ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹർത്താലിനോട് സഹകരിക്കാത്ത വീടുകാരുടെ പേരുവിവരങ്ങൾ ശേഖരിക്കുവാനും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
കുടുംബ ഹർത്താലിന്റെ വിജയത്തിനായുള്ള വാഹന വിളംബര ജാഥ കണിച്ചാർ ടൗണിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ഷാന്റി തോമസ്, തോമസ് വടശ്ശേരി, ജോജൻ എടത്താഴെ ,സുരേഖ സജി, ഷോജറ്റ് ചന്ദ്രൻ കുന്നേൽ, സുനി ജസ്റ്റിൻ, പഞ്ചായത്ത് സെക്രട്ടറി എൻ.പ്രദീപൻ എന്നിവർ പ്രസംഗിച്ചു. ആശ പ്രവർത്തകരും ഹരിത കർമ്മ സേനാംഗങ്ങളും, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.ഷൈനേഷ്, എം .സന്തോഷ് കുമാർ, ജെ.പി.എച്ച്.എൻ.സീന എന്നിവരും പങ്കെടുത്തു.
വീടുകളിൽ നിന്നുള്ള ചെറിയ വെള്ളക്കെട്ടിൽ നിന്നാണ് മുഴുവൻ കൊതുക് ജന്യ രോഗങ്ങളും ഉണ്ടാകുന്നതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യത്യസ്തമായ ഈ ഹർത്താലിന് ആഹ്വാനം നൽകിയതെന്ന് പദ്ധതി വിശദീകരിച്ചു കൊണ്ട് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്-
കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ .ഇ .ജെ .അഗസ്റ്റിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |