കണ്ണൂർ: ദേശീയപഞ്ചഗുസ്തിയിൽ ഇരട്ടസ്വർണം നേടി പിലാത്തറ വിളയങ്കോട് സ്വദേശി സുഹൈൽഖാൻ ലോകചാമ്പ്യൻഷിപ്പിലേക്ക്. ഗോവയിൽ നടന്ന പഞ്ചഗുസ്തി ദേശീയ ചാമ്പ്യൻഷിപ്പിലാണ് ഈ കരുത്തൻ ഇരട്ട സ്വർണം നേടിയത്. ഇടത്, വലതുകൈകൾ കൊണ്ട് രണ്ട് ഘട്ടങ്ങളിലായി വീറും വാശിയും നിറഞ്ഞ മത്സരത്തിലായിരുന്നു സുഹൈലിന്റെ നേട്ടം.
കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയതല മത്സരം നടന്നത്. ബോർഡ് ഓഫ് കൺട്രോൾ ആം റസ്‌ലിംഗ് ഇന്ത്യയുടെ നിലവിലെ മികച്ച താരമാണ് ദുബായിൽ ജോലിചെയ്യുന്ന സുഹൈൽ ഖാൻ. 2019ൽ ഡൽഹിയിൽ നടന്ന ദേശീയ പഞ്ചഗുസ്തിയിലും സുഹൈൽ ഖാൻ കേരളത്തിന് വേണ്ടി രണ്ട് സ്വർണം നേടിയിട്ടുണ്ട്. അടുത്ത മാസം മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ പഞ്ചഗുസ്തിയിലും സെപ്റ്റംബറിൽ ഫ്രാൻസിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിനുമുള്ള ഇന്ത്യൻ ടീമിൽ അംഗമാണ് സുഹൈൽ.
സ്‌കൂൾ കാലംതൊട്ട് കായികമത്സരങ്ങളിൽ മികവ് പ്രകടിപ്പിച്ചിരുന്ന സുഹൈൽഖാൻ കോളേജ് പഠന കാലത്ത് ഷോട്ട്പുട്ടിലും പവർലിഫ്റ്റിംഗിലും ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യനായിരുന്നു. കണ്ണൂർ സർവകലാശാല തലത്തിലെ ഷോട്ട്പുട്ട് റെക്കോർഡ് ഇപ്പോഴും സുഹൈൽഖാന്റെ പേരിലാണ്. അബ്ദുൽ സലാമിന്റെയും നസീമയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |