മട്ടന്നൂർ: ചാവശ്ശേരിക്കടുത്ത് നെല്ലിയാട്ട് ക്ഷേത്രത്തിന് സമീപമുള്ള മടത്തിത്തിൽ വീട്ടിൽ ഉഗ്രസ്‌ഫോടനത്തിൽ ഇല്ലാതായത് കാതങ്ങൾ താണ്ടി ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയ അന്യസംസ്ഥാന തൊഴിലാളികൾ. കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ അപ്രതീക്ഷിത ഇരകളാകാനുള്ള വിധി തന്നെയാണ് ഇവരുടെ കൈയിലേക്ക് സ്റ്റീൽമൊന്തയുടെ രൂപത്തിൽ എത്തിയത്.
സ്ഫോടനം നടന്ന വാടകക്കെട്ടിടത്തിൽ ഒരു വർഷമായി അച്ഛനും രണ്ട് മക്കളും മറ്റ് രണ്ടുപേരുമാണ് താമസിച്ചുവന്നിരുന്നത് രാവിലെ എല്ലാ ദിവസവും സൈക്കിളിൽ വലിയ ചാക്കുകളിൽ കുപ്പികളും മറ്റും പൊറുക്കി വിട്ടിലെത്തി വേർതിരിച്ച് താജുദ്ദീനെന്ന കരാറുകാരന്
കൊടുക്കുകയാണ് ഇവരുടെ ജോലി. ഇന്നലെ കുപ്പി പൊറുക്കുന്നതിനിടയിലാണ് ഇവർക്ക് സ്റ്റീൽ ബോംബ് ലഭിച്ചതെന്നാണ് വിവരം. നല്ല തിളക്കത്തിലുള്ള ഈ സാധനം ബോംബാണെന്ന് ഇവർക്ക് അറിയില്ലായിരുന്നു. വൈകുന്നേരം ആറു മണിയോടെ വീട്ടിലെത്തിയ ഇരുവരും മറ്റുള്ളവരെ തന്ത്രപൂർവം കടയിലേക്ക് അയച്ച ശേഷം വീടിന്റെ രണ്ടാം നിലയിൽ കയറി രഹസ്യമായി തുറക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവസ്ഥലത്ത് വച്ചു തന്നെ ഫസൽ ഹഖ് മരിച്ചിരുന്നു. ഓടിക്കൂടിയെത്തിയ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മകന്റെ ജീവൻ രക്ഷിക്കാനായില്ല. വിമാനത്താവള നഗരമമായ മട്ടന്നൂരിൽ നിന്നും അഞ്ചുകിലോ മീറ്റർ അകലെ ഇരിട്ടിമട്ടന്നൂർ റോഡരികിലെ ചാവശേരിക്കടുത്തെ പത്തൊമ്പതാം മൈലിലാണ് അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |