പാനൂർ: പന്ന്യന്ന്യൂർ പഞ്ചായത്തിൽ ചമ്പാട് പ്രവർത്തിക്കുന്ന 'തൃപ്തി 'കോഴി ഇറച്ചി വില്പനശാല ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്റണ ബോർഡും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇറച്ചി വില്പനശാല പ്രവർത്തിച്ചിരുന്നത്.
കടയിൽ കോഴി ഇറച്ചി മാലിന്യങ്ങൾ വാരിവലിച്ചിട്ട രീതിയിലായിരുന്നു. അവ പിന്നീട് ഉദ്യോഗസ്ഥൻമാരുടെ നിർദേശത്തെ തുടർന്ന് മാറ്റി. കോഴികളെ ജീവനോടെ തൂക്കി വിൽക്കാൻ മാത്രമാണ് പഞ്ചായത്ത് വില്പനശാലക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ പ്രതിദിനം അഞ്ഞൂറിലധികം കോഴികളെ അവിടെ അറുത്തുവിൽക്കുന്നുണ്ട്.കോഴിയറവ് മാലിന്യം മുഴുവനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാനുള്ള മാർഗ്ഗരേഖ പുറത്തിറങ്ങി പത്ത് മാസമായിട്ടും കാര്യമായ മാറ്റങ്ങൾ കാണാത്തതിനെ തുടർന്നാണ് അധികൃതർ മിന്നൽ പരിശോധന നടത്തിയത്.കൂടുതൽ പരിശോധനകൾ തുടർന്നുമുണ്ടാകും.കോഴിയറവ് മാലിന്യങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്ന അംഗീകൃത റെന്റിംഗ് പ്ലാന്റിനു തന്നെ നൽകണമെന്ന നിർദേശം പാലിക്കാത്ത ഷോപ്പുകൾക്കെതിരെയും നടപടി എടുക്കുമെന്ന്.മലിനീകരണനിയന്ത്റണ ബോർഡ് ജില്ലാ എൻജിനീയർ അറിയിച്ചു. മലിനീകരണനിയന്ത്റണ ബോർഡ് ജില്ലാ എൻജിനീയർ അഭിലാഷ് , ഭക്ഷ്യ സുരക്ഷാ ഓഫീസർ പി. സുബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |