കാസർകോട്: കേന്ദ്ര സർവ്വകലാശാല പി.ജി. പ്രവേശന പരീക്ഷയ്ക്ക് കാസർകോട് നിന്ന് അപേക്ഷിച്ച കുട്ടികൾക്ക് അനുവദിച്ചത് തിരുവനന്തപുരം കേന്ദ്രം. സെപ്തംബർ ഒന്ന് മുതൽ 11 വരെയാണ് വിവിധ വിഷയങ്ങളിലെ പി.ജി. പ്രവേശനത്തിനായുള്ള പരീക്ഷ നടക്കുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. കുട്ടികൾ മുൻഗണനാടിസ്ഥാനത്തിൽ കാസർകോട്, പയ്യന്നൂർ, കണ്ണൂർ കോഴിക്കോട് കേന്ദ്രങ്ങളാണ് നൽകിയിരുന്നത്. ഇതൊന്നും പരിഗണിക്കാതെയാണ് തിരുവനന്തപുരം അനുവദിച്ചത്.
മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു ട്രെയിനിലും തലേ ദിവസങ്ങളിൽ റിസർവേഷൻ പോലും ലഭ്യമല്ല.പരീക്ഷ നടക്കുന്ന നഗരത്തിന്റെ പേര് മാത്രമാണ് ഇപ്പോൾ മനസ്സിലായിട്ടുള്ളത്. ബന്ധപ്പെട്ട സൈറ്റിൽ നിന്ന് ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പരീക്ഷയ്ക്ക് തലേ ദിവസം മാത്രമേ പരീക്ഷ കേന്ദ്രം ഏതെന്ന് വ്യക്തമാകുകയുള്ളു. നേരത്തെ നടത്തിയിരുന്ന പ്രവേശന പരീക്ഷകളിൽ ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും കൃത്രിമം നടന്നതിനാലാണ് പരീക്ഷാ കേന്ദ്രങ്ങൾ മുൻകൂട്ടി അറിയാക്കാത്തതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നത്.
ഉന്നയിച്ചപ്പോൾ ഒഴുക്കൻ മറുപടി
യാത്രാപ്രശ്നം കാസർകോട് നിന്നുള്ള കുട്ടികൾ ഏറെ പ്രയാസമുണ്ടാക്കായിരിക്കയാണ്. പരീക്ഷ കേന്ദ്രം അകലെ അനുവദിച്ചത് സംബന്ധിച്ച് കേന്ദ്ര സർവ്വകലാശാലയിലെ ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താമെന്ന് മറുപടി നൽകുകയാണ്. കാസർകോടുള്ള ചില കുട്ടികൾ യാത്രാ പ്രയാസം കാരണം പരീക്ഷയ്ക്ക് പോകേണ്ടെന്ന തീരുമാനത്തിലാണ്. കുട്ടികളുടെ അവസരം നഷ്ടപ്പെട്ടുന്ന തീരുമാനത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |