കാസർകോട്: ജില്ലയിൽ ഭൂമിയുടെ സർവ്വേ നടപടികൾ പെട്ടെന്ന് പൂർത്തീകരിച്ച് എല്ലാ ഭൂമിക്കും രേഖ ഉറപ്പാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. റവന്യു വകുപ്പ് നടപ്പിലാക്കുന്ന വിഷൻ ആൻഡ് മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എം.എൽ.എമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കാസർകോട്ടാണ് ഏറ്റവും അധികം സർവ്വേ ചെയ്യാത്ത ഭൂമിയുള്ളത്. അത്തരം ഭൂമിക്ക് രേഖ ഉറപ്പാക്കുകയാണ് ലക്ഷ്യം. എം.എൽ.എമാർ അവതരിപ്പിച്ച കാര്യങ്ങൾ അനുഭാവപൂർണ്ണം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ. ജയതിലക്, ലാൻഡ് റവന്യു കമ്മിഷണർ കെ. ബിജു, കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, സബ് കളക്ടർ ഡി.ആർ. മേഘശ്രീ, ഡപ്യൂട്ടി കളക്ടർ കെ. രവികുമാർ, ആർ.ഡി.ഒ അതുൽ സ്വാമിനാഥ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |