SignIn
Kerala Kaumudi Online
Monday, 06 May 2024 8.59 AM IST

വാഹനാപകടം: ബിരുദ വിദ്യാർത്ഥിക്ക് 63.5 ലക്ഷം നഷ്ട പരിഹാരം

കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ, ചടയമംഗലം വേളുപാറ കൊച്ചുവിള വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ കണ്ണൻ കെ.നായർക്ക് കൊല്ലം മോട്ടോർ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണൽ ജഡ്ജ് എം.സുലേഖ 63.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.

2019 സെപ്തംബർ 25ന് രാവിലെ 9.30ന് കണ്ണൻ കെ.നായർ സഞ്ചരിച്ചിരുന്ന ബൈക്ക് എം.സി റോഡിലെ മുരുക്കമണിൽ വച്ച് കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ കണ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കോയമ്പത്തൂർ ഗംഗ ആശുപത്രിയിലും അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിലുമായി 50 ദിവസത്തിലധികം ചികിത്സയിലായിരുന്നു. അപകട സമയത്ത് കണ്ണൻ അഞ്ചൽ വിശ്വ ഭാരതി കോളേജിൽ ബി.കോം മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഒപ്പം നിലമേലിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്‌മാനുമായിരുന്നു. ബസിന്റെ ഇൻഷ്വറൻസ് കമ്പനിയായ നാഷണൽ ഇൻഷ്വറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. അഭിഭാഷകനായ മുഹമ്മദ് സുജിത്താണ് കണ്ണൻ കെ.നായർക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.