കൊല്ലം: വിവാദ ഉത്തരവിന്റെ മറവിൽ ജില്ലയിലും മരംകൊള്ള നടന്നതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ വിശദമായ പരിശോധന വീണ്ടും നടത്തിയേക്കും. നിലവിൽ മുറിച്ചുവെന്ന് സ്ഥിരീകരിച്ച വൃക്ഷങ്ങൾ റിസർവ് രജിസ്റ്ററിൽ ഉൾപ്പെട്ടവയാണോയെന്ന പരിശോധനയും നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ജില്ലയിൽ 103 മരങ്ങൾ മുറിച്ചുകടത്തിയതായാണ് സ്ഥിരീകരിച്ചത്. പത്തനാപുരം, കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലാണ് മരം മുറിച്ചതായി കണ്ടെത്തിയത്. പരിശോധനയിൽ നിയമവിരുദ്ധമായാണ് മരം മുറിച്ചതെന്ന് ഉറപ്പിച്ചാൽ ഭൂഉടമകൾക്കെതിരെ കേസെടുക്കാൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |