കൊല്ലം: ഓക്സിജൻ ലഭ്യതക്കുറവിനൊപ്പം വിഷവാതകവുമാകാം കോവിൽമുക്കിലെ കിണർ ദുരന്തത്തിന് കാരണമെന്നാണ് ഭൂഗർഭ ജലവകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. 85 അടിയോളം താഴ്ചയുള്ള കിണറിന്റെ അടിഭാഗത്ത് കരിഞ്ചേടിയായിരുന്നു.
ഈ കുറത്ത ചെളിമണ്ണിൽ ഹൈഡ്രജൻ സൾഫൈഡിന്റെ സാന്നിദ്ധ്യമുണ്ട്. ഇത് ഓക്സിജനുമായി കലരുമ്പോൾ സൾഫർ ഡയോക്സൈഡ് എന്ന വിഷവാതകം ഉണ്ടാകും. ഈ വാതകത്തിന്റെ ഒരു മില്ലി ഗ്രാമിൽ പത്ത് ലക്ഷത്തിലൊരു ഭാഗം ഉള്ളിൽ ചെന്നാലും മരണം സംഭവിക്കാം. കോവിൽമുക്കിലെ കിണറ്റിൽ ഇറങ്ങിയവരുടെ ശ്വാസകോശത്തിലേക്ക് ഹൈഡ്രജൻ സൾഫൈഡ് വലിയ അളവിൽ കടന്നിട്ടുണ്ടെന്നാണ് നിഗമനം. ആദ്യം കിണറ്റിലിറങ്ങിയ ആളിൽ നിന്ന് പ്രതികരണങ്ങളില്ലാതെ വന്നപ്പോഴാണ് ഓരോരുത്തരായി കിണറ്റിൽ ഇറങ്ങിയത്. വീണ്ടും രണ്ട് തൊഴിലാളികൾ കൂടി ഉണ്ടായിരുന്നെങ്കിലും അപകടം സ്ഥിരീകരിച്ചതിനാൽ ഇറങ്ങിയില്ല. അപ്പോഴേക്കും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.
കിണറിന്റെ താഴ്ച: 85 അടി
''
കോവിൽമുക്ക് ഭാഗത്ത് കിണർ സ്ഥിതി ചെയ്യുന്ന ഭാഗവും പരിസര പ്രദേശങ്ങളും നൂറ്റാണ്ടുകൾക്ക് മുമ്പ് കായലായിരുന്നു. മനുഷ്യൻ ഉണ്ടാകുന്നതിന് മുമ്പേ പ്രകൃതി പ്രതിഭാസങ്ങളിലൂടെ കായൽ നികന്ന് പല അടുക്കുകളായി കര രൂപപ്പെട്ടതാകാം.
എസ്. സന്തോഷ്
ജില്ലാ ഓഫീസർ, ഭൂഗർഭ ജലവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |