കൊല്ലം: അഷ്ടമുടി കായലിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി കേന്ദ്ര വനവും പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും വകുപ്പ് 1.84 കോടി സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അശ്വനികുമാർ ചൗബേ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ലോക്സഭയിൽ അറിയിച്ചു.
2017-18 ൽ 86.85 ലക്ഷം രൂപ അനുവദിച്ചെങ്കിലും സംസ്ഥാന സർക്കാർ ചെലവിട്ടില്ല. 2020 സെപ്തംബറിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച രേഖകൾ പ്രകാരം ചെലവിട്ടത് 28.3 ലക്ഷമാണ്. അഷ്ടമുടിക്കായലിന്റെ സംരക്ഷണം, മത്സ്യബന്ധന പരിപാലനം, മലിനീകരണ നിയന്ത്രണം, ജൈവ വൈവിദ്ധ്യ സംരക്ഷണം, സുസ്ഥിര ഉപജീവന ഉപാധികൾ തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചത്. 2018 ൽ പ്രളയം കാരണം പദ്ധതി പ്രവർത്തനങ്ങൾ നടത്താനായില്ല. റാംസർ സൈറ്റുകളായ അഷ്ടമുടി കായൽ, ശാസ്താംകോട്ട, വേമ്പനാട് എന്നിവയുടെ സംരക്ഷണത്തിനും പദ്ധതികളുണ്ട്. ശാസ്താംകോട്ട കായലിന് 88.85 ലക്ഷവും, വേമ്പനാട് തണ്ണീർത്തടത്തിന് 84.45 ലക്ഷം രൂപയും അനുവദിച്ചെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |