കൊല്ലം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലും ജനത്തിരക്കുള്ള മറ്റുസ്ഥലങ്ങളിലും സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പടെ ഉപയോഗിക്കാവുന്ന ടോയ്‌ലറ്റ് സമുച്ചയങ്ങളും കോഫി ഷോപ്പുകളോടുകൂടിയ വിശ്രമ കേന്ദ്രങ്ങളുമുള്ള ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനം ഇന്നുനടക്കും. ജില്ലയിൽ 13 ഇടങ്ങളിലാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ടോയ്‌ലറ്റ് സമുച്ചയങ്ങൾ ഒരുക്കിയിട്ടുള്ളത്. സ്ഥലലഭ്യത, ഉപഭോഗത്തിന്റെ തോത് എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്ന് മാതൃകകളിലാണ് വഴിയോരവിശ്രമ കേന്ദ്രങ്ങൾ സജ്ജീകരിച്ചത്. ശുചിത്വമിഷൻ ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം എന്നിവ ഉപയോഗിച്ചാണ് ''ടേക്ക് എ ബ്രേക്ക് '' യാഥാർത്ഥ്യമാക്കിയത്.
കേരളത്തിൽ മൊത്തം 100 ‘ടേക്ക് എ ബ്രേക്ക്’ ടോയ്‌ലറ്റ് സമുച്ചയങ്ങളാണ് ഇന്ന് ഉദ്‌ഘാടനം ചെയ്യുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവഹിക്കും.
മാതൃകകളും സ്ഥലവും
01. അടിസ്ഥാനമാതൃക: 2 ക്ലോസറ്റുകൾ, വാഷ് ബെയ്സിൻ, സാനിറ്ററി നാപ്കിൻ ഡിസ്ട്രോയർ, ഹാൻഡ് വാഷ് (തലവൂർ, കിഴക്കേ കല്ലട, തെക്കുംഭാഗം, പൂതക്കുളം, ആര്യങ്കാവ് എന്നിവിടങ്ങളിൽ)
02. സ്റ്റാൻഡേർഡ് മാതൃക: 5 ക്ലോസറ്റുകൾ (ഒരെണ്ണം ഭിന്നശേഷിക്കാർക്ക്), 2 യൂറിനൽ യൂണിറ്റ്, വാഷ് ബെയ്സിൻ, സാനിറ്ററി നാപ്കിൻ ഡിസ്ട്രോയർ, ഹാൻഡ്‌വാഷ്. ( നെടുവത്തൂർ, ചിതറ, പത്തനാപുരം, അലയമൺ, ഇടമുളയ്‌ക്കൽ, ഏരൂർ, തൃക്കരുവ, ചാത്തന്നൂർ എന്നിവിടങ്ങളിൽ)
03. പ്രീമിയം മാതൃക: 5 ക്ലോസറ്റുകൾ (ഒരെണ്ണം ഭിന്നശേഷിക്കാർക്ക്), 2 യൂറിനൽ യൂണിറ്റ്, വാഷ് ബെയ്സിൻ, സാനിറ്ററി നാപ്കിൻ ഡിസ്ട്രോയർ, ഹാൻഡ് വാഷ്, കഫെറ്റീരിയ, വിശ്രമസ്ഥലം, മുലയൂട്ടൽ കേന്ദ്രം (ജില്ലയിൽ അടുത്ത ഘട്ടത്തിൽ മാത്രം)
ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കുറഞ്ഞത് ഒരെണ്ണം വീതം വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണ്.
സൗമ്യ ഗോപാലകൃഷ്ണൻ, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |