കൊല്ലം: കൊല്ലം മെമു ഷെഡ് വികസനത്തിനായി 40 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. റെയിൽവേ ബോർഡിന്റെ പിങ്ക് ബുക്കിൽ പദ്ധതി ഉൾപ്പെടുത്താൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി, സതേൺ റെയിൽവേ ജി.എം ജോൺ തോമസുമായി നടത്തിയ ചർച്ചയിൽ ധാരണയായി. 16 കോച്ചുകളുള്ള മെമുവിന്റെ അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ വേഗത്തിലാക്കും.
മെമു ഷെഡിൽ ഹെവി ലിഫ്റ്റിംഗ് ഡിവൈസ്, വീൽ ലെയ്ത്ത് എന്നിവ സ്ഥാപിക്കാനും അനുവാദം നൽകി. വീലുകളുടെ പുനരുപയോഗവും കോച്ച് ഉയർത്തി അറ്റകുറ്റപ്പണികൾ നടത്താനും കൊല്ലത്ത് തന്നെ സാധിക്കും. തിരുവനന്തപുരം ഡിവിഷനിലോടുന്ന മുഴുവൻ പാസഞ്ചർ ട്രെയിനുകളും മെമു റേക്കിലേക്ക് മാറ്റാനും കഴിയും. കേഡർ ക്ലോസിംഗ് നടക്കാതിരുന്നത് കാരണം മെമു ഷെഡിൽ സ്ഥിരം ജീവനക്കാരില്ലായിരുന്നു. മറ്റ് ഡിവിഷനുകളിൽ നിന്നു താത്കാലികമായി വരുന്ന ജീവനക്കാരായിരുന്നു അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്. സീനിയോറിട്ടിയും പ്രൊമോഷനും മുടങ്ങിക്കിടക്കുകയായിരുന്നു. എസ്.ആർ.ഇ.എസ് -ഐ.എൻ.ടി.യു.സി ഡിവിഷണൽ പ്രസിഡന്റ് കെ.ആർ. രാജേഷ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ജി.എമ്മുമായി ചർച്ച നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |