പടിഞ്ഞാറേ കല്ലട: കല്ലടയാറ്റിന്റെ തീരപ്രദേശമായ ഐത്തോട്ടുവ വാർഡിൽ വേലിയേറ്റം ശക്തമാകുന്നതിനാൽ മിക്ക വീടുകളും വെള്ളക്കെട്ടിലായി. സാധാരണ ഗതിയിൽ വെളുപ്പിന് മൂന്നുമണിയോടെ കല്ലടയാറ്റിൽ നിന്ന് കരയിലേക്ക് കയറിത്തുടങ്ങുന്ന വെള്ളം രാവിലെ 10 മണിയോടെയാണ് തിരിച്ചിറങ്ങാറ്. മുൻപ് കണ്ടിട്ടില്ലാത്ത തരത്തിൽ കടലിൽ നിന്നുള്ള വെള്ളം അഷ്ടമുടിക്കായലും കല്ലടയാറും വഴി കരയിലേക്ക് കയറിയാണ് വേലിയേറ്റം ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് കല്ലട ഡാം തുറന്നു വിട്ടതോടെ ഇവിടെ വെള്ളപ്പൊക്കമുണ്ടാവുകയും ഏറെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
സർവത്ര ദുരിതം
വെളുപ്പിന് 3 മണിയോടെ കല്ലടയാറ്റിൽ നിന്ന് കരയിലേക്ക് കയറിത്തുടങ്ങുന്ന വെള്ളം രാവിലെ 10 മണിയോടെയാണ് തിരിച്ചിറങ്ങാറ്
വൻതോതിൽ കൃഷിനാശം
വേലിയേറ്റം ശക്തമായതോടെ വൻതോതിൽ കൃഷിനാശമുണ്ടായി കർഷകർ ദുരിതത്തിലാണ്. കുളങ്ങളിൽ വളർത്തിയിരുന്ന മീനുകൾ ഒഴുകിപ്പോവുകയും ചത്ത് പൊങ്ങുകയും ചെയ്യുകയാണെന്നും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നതെന്നും മത്സ്യക്കർഷകർ പറയുന്നു. വേലിയേറ്റംമൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |