SignIn
Kerala Kaumudi Online
Saturday, 27 April 2024 12.13 AM IST

വേനൽ മഴയിൽ മുങ്ങി കർഷകർ

vazha

ജില്ലയിൽ നാശനഷ്ടം ₹ 12.79 കോടി

കൊല്ലം: തുടർച്ചയായി പെയ്യുന്ന വേനൽ മഴയിൽ ജില്ലയിലെ കർഷകരുടെ ജീവിതം വെള്ളത്തിലായി. കഴിഞ്ഞ വർഷം സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പെയ്ത കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും പിന്നാലെ ഇപ്പോഴത്തെ വേനൽ മഴയും കാഷിക മേഖലയുടെ താളം തെറ്റിച്ചു.

വീശിയടിക്കുന്ന ശക്തമായ കാറ്റ് വലിയ നഷ്ടമാണ് സമ്മാനിക്കുന്നത്. കാലാവസ്ഥയെ ആശ്രയിച്ച് കൃഷി ചെയ്തിരുന്ന കർഷകർക്കാണ് തിരിച്ചടി നേരിട്ടത്. കടുത്ത വേനലിൽ കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചപ്പോഴാണ് വേനൽ മഴയും എത്തിയത്. മലയോര മേഖലയിൽ ആന,​ പന്നി,​ കുരങ്ങ് എന്നിവയാണ് വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.

ഇവ കൂട്ടമായിറങ്ങി സർവതും നശിപ്പിച്ചാണ് മടങ്ങുക. മഴയും കാട്ടുമൃഗ ശല്യവും കാരണം ഭൂരിഭാഗം കർഷകരും കൃഷി ഉപേക്ഷിച്ച മട്ടാണ്. കൃഷി വകുപ്പിന്റെ നിരന്തര പ്രോത്സാഹനത്തിൽ കൃഷിയിറക്കുന്ന കർഷകർ വീണ്ടും കടക്കെണിയിലാകുന്ന സ്ഥിതിയാണുള്ളത്.

നഷ്ടപരിഹാരം നാമമാത്രം

1. കൃഷി നാശത്തിന് സർക്കാർ നൽകുന്ന തുക നാമമാത്രം

2. കാർഷിക നഷ്ടം ഇതിന്റെ ഇരട്ടിയിലധികം

3. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല

4. ബാങ്ക് വായ്പയും മറ്റുമെടുത്താണ് ഇത്തവണ കൃഷിയിറക്കിയത്

5. കൃഷിനാശം മൂലം ചെറുകിട കർഷകർ കടക്കെണിയിൽ

കൃഷി നശിച്ചത്: 661.37 ഹെക്ടർ

കർഷകർ: 6433

നെൽകൃഷി: 117 ഹെക്ടർ

പച്ചക്കറി: 74 ഹെക്ടർ.

പയർ വർഗങ്ങൾ: 16 ഹെക്ടർ.

കിഴങ്ങ് വർഗങ്ങൾ: 1.10 ഹെക്ടർ

കുലച്ച ഏത്തവാഴ,​ റബർ,​ കുരുമുളക്,​ ഇഞ്ചി,​ കപ്പ,​ വെറ്റില തുടങ്ങി സർവതും കാട്ടുമൃഗങ്ങൾ നശിപ്പിച്ചു. വേനൽ മഴകൂടി എത്തിയതോടെ കൃഷി ഉപേക്ഷിച്ച അവസ്ഥയാണ്.

കർഷകർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.